Sunday, December 28, 2014

അനുലോമവിലോമ പ്രാണായാമം (നാഡീശോധനപ്രാണായാമം)





എല്ലാവിധത്തിലുള്ള മാനസികസമ്മര്‍ദ്ദങ്ങളും അകറ്റുന്നതിനും മനസിനെ ശാന്തമാക്കാനും എല്ലാ വിധത്തിലുമുള്ള ക്ഷീണവും അകറ്റാനും ഈ പ്രാണായാമം ചെയ്യുന്നതുകൊണ്ട് സാധിക്കും. പ്രാണശക്തി പ്രവഹിക്കുന്ന അതിസൂഷ്മമായ കുഴലുകളാണ് നാഡികള്‍. നാഡികളിലുണ്ടാകുന്ന തടസങ്ങള്‍ ഇല്ലാതാക്കാന്‍ ഈ പ്രാണായാമം സഹായിക്കുന്നതാണ്. കൂടുതല്‍ സമയം ഈ പ്രാണായാമം ക്ഷമയോടെ ചെയ്യുകയാണെങ്കില്‍ വളരെ പെട്ടെന്നുതന്നെ ശാരീരികവും മാനസികവുമായ ആരോഗ്യം നേടുവാന്‍ നമുക്ക് സാധിക്കും.

ചെയ്യേണ്ട വിധം

പത്മാസനത്തിലോ സിദ്ധാസനത്തിലോ സുഖാസനത്തിലോ ഇരിക്കുക. നട്ടെല്ല് നേരെയാക്കിവേണം ഇരിക്കാന്‍. താഴെയിരിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഏതെങ്കിലും ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് പ്രാണായാമം അഭ്യസിക്കാവുന്നതാണ്. വലതുകൈ നാസികമുദ്രയില്‍ (ചൂണ്ടുവിരലും മദ്ധ്യവിരലും ഉള്ളിലേക്ക് മടക്കിവയ്ക്കുക.) വച്ചുകൊണ്ട് തള്ളവിരല്‍ കൊണ്ട് വലത്തേമൂക്ക് അടച്ചുപിടിച്ചുകൊണ്ട് ഇടത്തേമൂക്കിന്‍ദ്വാരത്തില്‍കൂടി ശ്വാസം സാവധാനം ഉള്ളിലേക്കെടുത്ത് മോതിരവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് ഇടതുമൂക്ക് അടച്ചുപിടിച്ചുകൊണ്ട് വലത്തേമൂക്കില്‍നിന്ന് തള്ളവിരല്‍ മാറ്റി വലത്തേമൂ്ക്കിന്‍ദ്വാരത്തില്‍കൂടി സാവധാനത്തില്‍ ശ്വാസം പുറത്തേക്കുവിടുക. അതിനുശേഷം വലത്തേമൂക്കിന്‍ദ്വാരത്തില്‍കൂടി ശ്വാസം ഉള്ളിലേക്കെടുത്ത് ഇടതുമൂക്ക് തുറന്ന് ശ്വാസം പുറത്തേക്ക് വിടുക. ഓരോ തവണം ശ്വാസം എടുക്കുമ്പോഴും വിടുമ്പോഴും മനസില്‍ ഓം എന്ന് ജപിക്കുക. ഈ രീതിയില്‍ ഇരുമൂക്കിലുമായി 12 തവണചെയ്യുക. ക്രമേണ സമയം വര്‍ദ്ധിപ്പി്ച്ച് കഴിയുന്നകഴിയുന്നത്രയും സമയം ചെയ്യാവുന്നതാണ്.

പ്രയോജനങ്ങള്‍

  1. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നുവാനും മാനസികസമ്മര്‍ദ്ദം അകറ്റാനും കഴിയുന്നു.
  2. കഴിഞ്ഞകാലത്തെ ദുഖകരമായ സംഭവങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചുള്ള ഉല്‍ഖണ്ഠയും ആലോചിച്ചിരിക്കുന്നത് മനസിന്റെ സ്വാഭാവിക പ്രവണതയാണ്. ഇത് മനസിന്റെ ആരോഗ്യത്തിന് ദോഷകരമാണ് ഇത്തരം ചിന്തകളില്‍നിന്നും മനസിനെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരുവാന്‍ പ്രാണായാമം സഹായിക്കുന്നു.
  3. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും നാഡികളിലുണ്ടാകുന്ന തടസങ്ങളെ നീ്ക്കാനും പ്രാണായാമം സഹായിക്കുന്നു.
  4. ഉപബോധമനസില്‍ അടിഞ്ഞുകൂടിയിട്ടുള്ള ദോഷകരമായ വിചാരങ്ങളെ ഇല്ലാതാക്കാനും മനസിനെ കൂടുതല്‍ സംതുലിതമാക്കാനും പ്രാണായാമത്തിന് കഴിയും.
  5. തലച്ചോറിന്റെ ഇടത് അര്‍ദ്ധഗോളം യുക്തിചിന്തയുടെയും വലത് അര്‍ദ്ധഗോളം സര്‍ഗ്ഗാത്മകമായ കഴിവുകളുടെയും സ്ഥാനമാണ്. ഈ രണ്ടുഭാഗങ്ങളുടെയും പ്രവര്‍ത്തനം ഒരേപോലെ ആരോഗ്യമുള്ളതാക്കാന്‍ നാഡീശോധനപ്രാണായാമം കൊണ്ട് സാധിക്കും.
  6. പ്രാണായാമം നാഡികളെ ശുദ്ധീകരിക്കുകയും ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും പ്രാണസഞ്ചാരം ഉറപ്പുവരുത്തുന്നു.
  7. ശരീരത്തിനാവശ്യമായ ചൂട് നിലനിര്‍ത്തുന്നു.

അനുലോമവിലോമ പ്രാണായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ശ്വാസം ഉള്ളിലേക്കെടുക്കുമ്പോഴും പുറത്തേക്ക് വിടുമ്പോഴും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തരുത് വായില്‍ കൂടി ശ്വസിക്കരുത് ഇരുനാസികയിലുമായി സാവധാനത്തിലായിരിക്കണം ശ്വാസോശ്ച്വാസം ചെയ്യേണ്ടത്.

ഭക്ഷണത്തിനുശേഷം നാലുമണിക്കൂറെങ്കിലും കഴിഞ്ഞിട്ടേ യോഗാസനമോ പ്രാണായാമമോ ചെയ്യാവൂ

Friday, July 25, 2014

ചവികാസവം




ദഹനസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും മൂക്കടപ്പ് ജലദോഷം തുടങ്ങ്ിയ പ്രശ്‌നങ്ങള്‍ക്കും ഈ ഔഷധം ഫലപ്രദമാണ്. വിളര്‍ച്ച മാറാന്‍ ഈ ഔഷധം ദിവസവും സേവിക്കുക.

ഡോസ് - 15 - 25 വീതം ദിവസവും രണ്ടുനേരം ആഹാരത്തിനുശേഷം

കടപ്പാട് - യോഗരക്‌നാകരം

ചന്ദനാസവം ( Chandanasava )


ചൂടുകാരണമുണ്ടാകുന്ന അസുഖങ്ങള്‍ക്കും, അമിതമായി ശരീരം വിയര്‍ക്കുന്നതിനും അറിയാതെ ശുകഌ പോകുന്നതിനും (spermatorrhoea) ചന്ദനാസവം ഫലപ്രദമാണ്. പഥ്യം നോക്കണം.

ഡോസ് - 15 - 25 വീതം ദിവസവും രണ്ടുനേരം ആഹാരത്തിനുശേഷം

കടപ്പാട് - സഹസ്രയോഗം

ബലാരിഷ്ടം



കാല്‍മുട്ടുവേദന, നടുവേദന, സ്‌പോണ്ടിലൈറ്റിസ് എന്നിങ്ങനെ വാതസംബന്ധമായ എല്ലാ അസുകങ്ങള്‍ക്കും ഈ ഔഷധം ഫലപ്രദമാണ്.

ഡോസ് - 15 - 25 വീതം ദിവസവും രണ്ടുനേരം ആഹാരത്തിനുശേഷം

കടപ്പാട് - സഹസ്രയോഗം

അശ്വഗന്ധാരിഷ്ടം

ധാതുപുഷ്ടിക്കും ശരീരം മെലിയുന്നതിനും ശക്തിക്കും മാനസികമായ വികാസത്തിനും ഓര്‍മ്മക്കുറവിനും ഈ ഔഷധം ഫലപ്രദമാണ്. യൗവനം നിലനിര്‍ത്താന്‍ ഈ ഔഷധം ദിവസവും സേവിക്കുക.

ഡോസ് - 15 - 25 വീതം ദിവസവും രണ്ടുനേരം ആഹാരത്തിനുശേഷം

കടപ്പാട് - സഹസ്രയോഗം

അരവിന്ദാസവം

കുട്ടികള്‍ക്കുണ്ടാകുന്ന ക്ഷീണം, വിശപ്പില്ലായ്മ, ദഹനക്കുറവ്, ശക്തിയില്ലായ്മ എന്നിങ്ങനെയുള്ള അസുഖങ്ങള്‍ക്ക് ഈ ഔഷധം ഫലപ്രദമാണ്.

ഡോസ് - 5 - 25 ദിവസവും രണ്ടുനേരെ ആഹാരത്തിനുശേഷം

കടപ്പാട് - സഹസ്രയോഗം

അമൃതാരിഷ്ടം (Amrutharishta)

എല്ലാത്തരം പനികള്‍ക്കും ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഈ ഔഷധം ഉപയോഗിക്കുന്നു. തലവേദനയ്ക്കും വാതസംബന്ധമായ വേദനയ്ക്കും ഈ ഒഷധം നല്ലതാണ്.

കടപ്പാട് - സഹസ്രയോഗം



ഡോസ് - 15 - 25 ml വീതം ദിവസം രണ്ടുനേരം ഭക്ഷണത്തിനുശേഷം

ആരഗ്വധാരിഷ്ടം

ലൂക്കോഡെര്‍മ്മ, എക്‌സിമ, സ്‌കേബീസ് എന്നിങ്ങനെ എല്ലാത്തരം ചര്‍മ്മരോഗങ്ങള്‍ക്കും ഈ ഔഷധം ഉപയോഗിച്ചുവരുന്നു. ഈ ഔഷധത്തിന്റെ പ്രയോഗം അള്‍സറിനെ ചെറുക്കും. ആരഗ്വധാരിഷ്ടം ഉപയോഗിക്കുമ്പോള്‍ പഥ്യം നിര്‍ബന്ധമാണ്.

കടപ്പാട് - ഭൈഷജ്യരത്‌നാവലി

ഡോസ്  15 - 30 വീതം ദിവസം രണ്ടുനേരം ഭക്ഷണത്തിനുശേഷം

Thursday, July 24, 2014

അഭയാരിഷ്ടം

മലബന്ധം, അര്‍ശസ്സ് എന്നീ അസുഖങ്ങള്‍ക്കും മൂത്രതടസത്തിനും മറ്റ് വ്യാനവായുവിന്റെ ദോഷം മൂലമുണ്ടാകുന്ന എല്ലാ അസുഖങ്ങള്‍ക്കും ഈ ഔഷധം ഉപയോഗിക്കുന്നു. ഇത് ദഹനത്തെ ശക്തിപ്പെടുത്തുന്നു വിശപ്പുണ്ടാകുന്നതിനും നല്ലതാണ്. ഇത് സേവിക്കുന്നവര്‍ പഥ്യം നോക്കണം.

കടപ്പാട് - സഹസ്രയോഗം

ഡോസ് - 15 - 25 ml വീതം ദിവസം രണ്ടുനേരം ഭക്ഷണത്തിനുശേഷം

Monday, July 21, 2014

രാസ്‌നാദിതൈലം

രാസ്‌നാദിതൈലം വളരെയധികം പ്രചാരമുള്ള ഒരു ആയുര്‍വേദ ഔഷധമാണ്. പനിക്കം ജലദോഷത്തിനമുള്ള ചികിത്സയ്ക്കാണ് പ്രധാനമായും രാസ്‌നാദിതൈലം ഉപയോഗിക്കുന്നത്. എള്ളെണ്ണയിലും, വെളിച്ചെണ്ണയിലും ആണ് ഈ തൈലം തയ്യാറാക്കുന്നത്.

കടപ്പാട് - സഹസ്രയോഗം

മൈഗ്രേന്‍, മുഖത്തിന് കോട്ടം (Facial Paralysis ) എന്നിവയ്ക്ക് ഈ തൈലംകൊണ്ട് നസ്യം (മൂക്കില്‍
കൂടിയുള്ള ഔഷധപ്രയോഗം) ചെയ്യാറുണ്ട്.

മുന്നറിയിപ്പ് - നസ്യം വൈദ്യന്റെ സാന്നിധ്യത്തില്‍ മാത്രമേ ചെയ്യാവൂ.



രസതൈലം

രസതൈലം

വാതസംബന്ധമായ അസുഖങ്ങളായ വിറവാതം (Parkinonism), കോട്ടുവാതം (hemiplegia), അരക്കെട്ടിന് താഴെ തളരുക (paraplegia) എന്നിങ്ങനെയുള്ള അസുഖങ്ങള്‍ക്ക് പുറമെ പുരട്ടുന്നതിനാണ് രസതൈലം ഉപയോഗിക്കുന്നത്. എല്ലാത്തരം സന്ധിവേദനകള്‍ക്ക് ഈ ഔഷധം പുറമെ പുരട്ടിയാല്‍ ആശ്വാസം ലഭിക്കും.

Saturday, May 17, 2014

പത്മാസനം







പത്മം എന്നാല്‍ താമര എന്നാണ് അര്‍ത്ഥം. ഇതിന് കമലാസനം എന്നും പറയും. ജപത്തിനും, ധ്യാനത്തിനും, പ്രാണായാമം ചെയ്യുന്നതിനും പറ്റിയ നാല് ആസനങ്ങളില്‍ പ്രഥമസ്ഥാനം പത്മാസനത്തിനാണ്. ഋഷികളായ ഖേരന്ദയും, സാന്‍ഡില്യ ഋഷിയും ഈ ആസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറയുന്നുണ്ട്.

ചെയ്യേണ്ടവിധം

കാലുള്‍ മുന്നോട്ട് നീട്ടിയിരിക്കുക. കൈകള്‍കൊണ്ട് ഇടതുകാലെടുത്ത് വലതുതുടയുടെ മുകളില്‍ വയ്ക്കുക. അതിനുശേഷം വലതുകാലെടുത്ത് ഇടതുതുടയുടെ മുകളില്‍ വയ്ക്കുക. കൈകള്‍ രണ്ടും കാല്‍മുട്ടുകള്‍ക്കു മുകളില്‍ വയ്ക്കുക വിരലുകള്‍ ചിന്മുദ്രയിലായിരിക്കണം.

പ്രയോജനങ്ങള്‍

പത്മാസനം കാല്‍മുട്ടിന്റെയും അരക്കെട്ടിലെയും സന്ധികളെ വഴക്കമുള്ളതും ബലമുള്ളതുമാക്കുന്നു. നാഡീവ്യുഹത്തെ ശക്തിപ്പെടുത്തുന്നു. മനസിന് വിശ്രമവും ഏകാഗ്രതയും കൈവരുന്നു. മലബന്ധത്തെയും, വാതരോഗങ്ങളെയും, നട്ടെല്ലിന്റ പ്രശ്‌നങ്ങളും സുഖപ്പെടുത്തുന്നു.

Thursday, May 1, 2014

പതഞ്ജലി യോഗസൂത്രം


പതഞ്ജലിയെ മഹര്‍ഷി ആദിശേഷന്റെ (മഹാവിഷ്ണു ശയിക്കുന്ന സര്‍പ്പം) അവതാരമായാണ് പറയപ്പെടുന്നത്. അദ്ദേഹമാണ് യോഗസൂത്രം രചിച്ചത്.

പതഞ്ജലി മഹര്‍ഷിയുടെ ചരിത്രം ഇതിഹാസങ്ങള്‍ പോലെ അതിശയം നിറഞ്ഞതാണ്. ഒരിക്കല്‍ ശിവന്റെ നൃത്തം കണ്ടുകൊണ്ടിരുന്ന ആദിശേഷന് മഹാവിഷ്ണുവിന്റെ ഭാരം താങ്ങുന്നതിന് വളരെയധികം പ്രയാസം തോന്നി. അത്ഭുതത്തോടുകൂടി ആദിശേഷന്‍ മഹാവിഷ്ണുവിനോട് ഇതിന്റെ കാരണം അന്വേഷിച്ചു. മഹാവിഷ്ണു പറഞ്ഞു ശിവന്റെ യോഗശക്തിയുമായി തന്റ ലയനമാണ് ഇതിന്റെ കാരണമെന്ന് പറഞ്ഞു. അങ്ങനെ യോഗ പരിശീലിക്കുന്നതിന്റെ പ്രയോജനങ്ങളും പ്രാധാന്യവും മനസിലാക്കിയ ആദിശഷന്‍ മനുഷ്യരെ യോഗ പഠിപ്പിക്കുന്നതിനായി പതഞ്ജലി എന്ന പേരില്‍ മനുഷ്യനായി ഭൂമിയില്‍ അവതരിച്ചു.

പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രമാണ് യോഗയുടെ അടിസ്ഥാനം. യോഗയുടെ പിതാവ് ആയി അറിയപ്പെടുന്നത് പതഞ്ജലി മഹര്‍ഷിയാണ്. യോഗസൂത്രം 195 സൂത്രങ്ങളായാണ് രചിച്ചിരിക്കുന്നത്. ആരോഗ്യപൂര്‍ണ്ണമായ ധാര്‍മ്മികജീവിതം നയിക്കണമെങ്കില്‍ നിത്യവും യോഗ അഭ്യസിക്കേണ്ടത് അത്യാവശ്യമാണ്. പതഞ്ജലിയുടെ യോഗസൂത്രത്തില്‍ എട്ട് ശാഖകളാണുള്ളത്. ഇതിനെ അഷ്ടാംഗയോഗം എന്നും പറയുന്നു.

Tuesday, April 29, 2014

ഭുജംഗാസനം


തറയില്‍ കമഴ്ന്നുകിടക്കുക. കാല്‍പാദങ്ങള്‍ അടുത്തിരിക്കണം. ശ്വാസം ഉള്ളിലേക്കെടുക്കുക. കൈകള്‍ തറയിലമര്‍ത്തിക്കൊണ്ട് ശരീരത്തിന്റെ നാഭി മുതല്‍ മുകളിലേക്കുള്ള ഭാഗം ഉയര്‍ത്തുക. നോട്ടം നേരെ ആയിരിക്കണം. ഈ നിലയില്‍ നിന്നുകൊണ്ട് സാവധാനത്തിലും ആഴത്തിലും ശ്വാസോശ്ച്വാസം ചെയ്യുക. കഴിയുന്നത്ര സമയം ഈ നിലയില്‍ തുടരുക.

പ്രയോജനങ്ങള്‍

  • തോളിലെയും നെഞ്ചിലെയും ഉദരഭാഗത്തെയും പേശികള്‍ക്ക് അയവുകിട്ടുന്നു.
  • നട്ടെല്ലിന് കൂടുതല്‍ വഴക്കവും ശക്തിതയും ലഭിക്കുന്നു.
  • കൈകള്‍ക്കും തോളിനും കൂടുതല്‍ ശക്തി ലഭിക്കുന്നു.
  • സ്ത്രീകളില്‍ ആര്‍ത്തവസമയം ക്രമപ്പെടുന്നു.
  • ലൈംഗികതകരാറുകള്‍ പരിഹരിക്കപ്പെടുന്നു.
  • അരക്കെട്ടിലെ പേശികളെ ബലപ്പെടുത്തുന്നു.
  • ഉദരഭാഗത്തെ അവയവങ്ങള്‍ക്കും, വൃക്കകള്‍ക്കും ശക്തിലഭിക്കുന്നു.
  • മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നു.
  • അരക്കെട്ടിലെ രക്തപ്രവാഹം കൂട്ടുന്നു.
  • ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു.
  • വാതസംബന്ധമായ വേദനകള്‍ കുറയ്ക്കുന്നു.
  • ആസ്ത്മാ രോഗികള്‍ക്ക് ആശ്വാസം ലഭിക്കുന്നു.

Friday, April 25, 2014

തക്കാളി തണ്ണിമത്തന്‍ സാലഡ്


തക്കാളി അരിഞ്ഞത് - 4
വെള്ളരിക്ക കുരു കളഞ്ഞ് അരിഞ്ഞത് - 1
തണ്ണിമത്തന്‍ കുരു കളഞ്ഞ് അരിഞ്ഞത് - 1 കപ്പ്
തുളസിയില, മല്ലിയില, പുതിനയില, ഉള്ളി അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - ടീസ്പൂണ്‍
ഒലിവ് ഓയില്‍ - 3 ടേബിള്‍ സ്പൂണ്‍
വിനാഗിരി - 3 ടേബിള്‍ സ്പൂണ്‍
കുരുമുളക് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

1 തക്കാളി, വെള്ളരിക്ക, ത്ണ്ണിമത്തന്‍ നന്നായി അരഞ്ഞ മല്ലിയിലയും തുളസിയിലയും മല്ലിപ്പൊടിയും കൂടി ഒരു പാത്രത്തില്‍ വയ്ക്കുക.
2 ഒലിവ് ഓയിലും വിനാഗിരിയും ഒരു ഗ്ലാസില്‍ മുട്ട അടിക്കുന്നതുപോലെ അടിച്ചെടുത്ത്. ഒന്നാമത്തെ ചേരുവയില്‍ ചേര്‍ക്കുക.
3 ഉപ്പും കുരുമുളകുപൊടിയും ആവശ്യത്തിന് ചേര്‍ത്ത് ഉപയോഗിക്കുക.
                                                                                                                                                                                                                                                                                                                                                

Thursday, April 24, 2014

ചീര കട്‌ലറ്റ്


ചീരയില നന്നായി അരിഞ്ഞത് - 2 കപ്പ്
എണ്ണ ആവശ്യത്തിന്
ഇഞ്ചി ചതച്ചത് - 1/2 ടീസ്പൂണ്‍
വെള്ളുള്ളി ചതച്ചത് - 1/2 ടീസ്പൂണ്‍
സവാള അരിഞ്ഞത് - 1
പച്ചമുളക് അരിഞ്ഞത് - 2
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
ഗരം മസാലപ്പൊടി - 1/2 ടീസ്പൂണ്‍
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് - 1 കപ്പ്
മൈദ - 1 ടേബിള്‍സ്പൂണ്‍
ബ്രഡ് പൊടിച്ചത് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ചീരയില നന്നായി കഴുകി ചെറുതായി അരിഞ്ഞു വയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് സവാളയും, പച്ചമുളകും, ഉപ്പും കൂടി വഴറ്റുക. ഇനി അരിഞ്ഞ ചീരയില ഇതിലേക്കിട്ട് ഇലയുടെ നിറം മാറുന്നതുവരെ വഴറ്റുക. കുരുമുളകുപൊടിയും ഗരം മസാലപ്പൊടിയും ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം ഉരുളക്കിഴങ്ങ് പൊടിച്ചതുമായി ചേര്‍ത്ത് കുഴയ്ക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കി കൈകൊണ്ടമര്‍ത്തി കട്‌ലറ്റിന്റെ രൂപത്തിലാക്കുക. മൈദായും വെള്ളവും ചേര്‍്ത്ത മിശ്രിതത്തില്‍ മുക്കിയെടുക്കുക. അതിനുശേഷം ബ്രഡ് പൊടിയില്‍ മുക്കിയെടുക്കുക. ഇനി സ്വര്‍ണ്ണനിറമാകുന്നതുവരെ എണ്ണയില്‍ വറുക്കുക. കട്‌ലറ്റ് തയ്യാര്‍.

പാലട പ്രഥമന്‍


പാലട പ്രഥമന്‍

അരിപ്പൊടി - 250 ഗ്രാം
പാല്‍ - 2 ലിറ്റര്‍
വെള്ളം - 2 കപ്പ്
പഞ്ചസാര -2 1/2 കപ്പ്
വെണ്ണ - 3 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി - 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്തത് - 1 പിടി
ഉണക്കമുന്തിരി നെയ്യില്‍ വറുത്തത് - 1 പിടി

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയില്‍ രണ്ടുകപ്പ് പാല്‍ ചേര്‍ത്ത് കുഴച്ചു മാവാക്കുക. ഒരു വാഴയില കീറി ആറിഞ്ചുനീളത്തിലുള്ള കഷണങ്ങളാക്കുക. ഇതിലേക്ക് മാവ് ഒഴിച്ച് പരത്തുക. അതിനുശേഷം ഈ വാഴയില ചുരുട്ടിയെടുത്ത് ഇഡലിപപ്പാത്രത്തിന്റെ തട്ടില്‍ വെച്ച് ആവിയില്‍ വേവിക്കുക. വെള്ളം ഊറ്റി തണുപ്പിച്ചശേഷം കട്ടിയായ മാവ് വലിയ ഒരു പാത്രത്തില്‍ വെച്ച് മുറിച്ച് ചെറിയ (അട) കഷണങ്ങളാക്കുക. വെണ്ണ ഒരു പാത്രത്തിലെടുത്ത് ചൂടാക്കി അട ഇതിലേക്ക് ഇട്ട് വഴറ്റുക. പാലും വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വെണ്ണയില്‍ വഴറ്റിയെടുത്ത അട ചേര്‍ക്കുക. ഏലപ്പൊടിയും ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളക്കുന്ന സമയം വരെ ഇളക്കണം. തിളച്ചുകഴിയുമ്പോള്‍ പാലട പ്രഥമന്‍ തയ്യാര്‍.

പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാം


പ്രമേഹത്തെ നിയന്ത്രിക്കുക എന്നു പറഞ്ഞാല്‍ രക്തത്തിലെ ഗ്ലൂക്കോസിനെ സാധാരണനിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനാണ്. പ്രമേഹത്തെ പൂര്‍ണ്ണമായി മാറ്റാന്‍ സാധിക്കുകയില്ല എന്നാണ് അറിയുന്നത്. പ്രമേഹം ബാധിച്ച ഒരാള്‍ക്ക് മറ്റുപല രോഗങ്ങളും വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പ്രമേഹബാധിതനായ ഒരാള്‍ പ്രമേഹത്തെ എപ്പോഴും തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം അല്ലാത്തപക്ഷം അയാള്‍ സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങളും നേരിടേണ്ടിവരും. പ്രമേഹത്തെ ന്ിയന്ത്രിക്കാന്‍ ആദ്യം വേണ്ടത് ഭക്ഷണനിയന്ത്രണമാണ്. ഭക്ഷണനിയന്ത്രണം എന്നുപറഞ്ഞാല്‍ പട്ടിണികിടക്കാനല്ല. കലോറി കുറഞ്ഞ ആഹാരസാധനങ്ങള്‍ കഴിക്കുക. സ്ഥിരമായി വ്യായാമം ചെയ്യണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മിക്കവാറും ടെസ്റ്റുചെയ്യണം. സ്വയം ഗ്ലൂക്കോസ് ടെസ്റ്റുചെയ്യുന്ന ഉപകരണം മെഡിക്കല്‍സ്റ്റോറില്‍നിന്നു വാങ്ങാവുന്നതാണ്. ഇന്‍സുലിന്‍ എടുക്കുന്നയാളാണെങ്കില്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കണം. കഴിക്കേണ്ട ഭക്ഷണക്രമം ഡോക്ടറോടു ചോദിച്ചുമനസിലാക്കുന്നത് നല്ലത്ണ്. മുടങ്ങാതെ മരുന്ന് കഴിക്കണം. കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഉപേക്ഷിക്കുക. ശരീരഭാരം കൂടുതലുള്ളവര്‍ക്ക് പ്രമേഹരോഗത്തിന്റെ ബുദ്ധിമുട്ട് മറ്റുള്ളവരുടേതിനേക്കാള്‍ കൂടുതലായിരിക്കും. അങ്ങനെയുള്ളവര്‍ വ്യയാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ശരീരഭാരം കുറയ്ക്കണം. പ്രമേഹരോഗി ഒരിക്കലും മടിപിടിച്ചിരിക്കാതെ കൂടുതല്‍ സമയം ആക്ടീവ് ആയിരിക്കണം. അതിനുവേണ്ടി കൃഷിയോ നടത്തം ആവശ്യമുള്ള മറ്റുജോലികളോ ചെയ്യുന്നത് നല്ലതാണ്. ഗ്ലൂക്കോസ് ലെവല്‍ ചെക്കുചെയ്യുമ്പോള്‍ അത് എഴുതി വയ്ക്കാന്‍ ശ്രദ്ധിക്കുക.

Tuesday, April 22, 2014

ഔഷധസസ്യങ്ങള്‍ കൊണ്ട് സമ്പന്നമായ കേരളത്തില്‍ ജനങ്ങള്‍ക്ക് സുപരിചിതമായവ വളരെക്കുറച്ചു മാത്രമേയുള്ളു.
സംഖ്യയോട് ചേര്‍ത്ത് പറയുന്ന ഒരുകൂട്ടം ഔഷധ സസ്യങ്ങളെ ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
ഉദാഹരണങ്ങളായി ദശപുഷ്പങ്ങള്‍, ദശമൂലങ്ങള്‍, ത്രിഫല, ത്രികടു എന്നിവ
ദശപുഷ്പങ്ങള്‍ എന്നാണ് പേരെങ്കിലും ഈ പത്തുകൂട്ടം ഔഷധ സസ്യങ്ങളുടെ പുഷ്പങ്ങള്‍ മാത്രമല്ല, ഇവ സമൂലം തന്നെയാണ് ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നത്. വേദങ്ങളില്‍ ിവയുടെ പ്രാധാന്യത്തെക്കുറിച്ചു പറയുന്നുണ്ട്. ഹിന്ദു പുജാദികര്‍മ്മങ്ങളില്‍ വളരെ വിശിഷ്ട സ്ഥാനമാണ് ദശപുഷ്പങ്ങള്‍ക്കുള്ളത്. പണ്ടെക്കെ തിരുവതിര നാളില്‍ അതിരാവിലെ സ്ത്രീകള്‍ സ്‌നാനാദികര്‍മ്മങ്ങള്‍ ചെയ്ത് തലയില്‍ ദശപുഷ്പം ചൂടാറുണ്ടായിരുന്നു. പക്ഷേ ഇന്ന് ദശപുഷ്പങ്ങള്‍ ഏതെല്ലാമാണെന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരംമുട്ടും.
മുക്കുറ്റി, മുയല്‍ചെവിയന്‍, പൂവാംകുരുന്നില, കറുക, ചെറൂള (ബലിപ്പൂവ്), കയ്യോന്നി, ഉഴിഞ്ഞ, തിരുതാളി എന്നിവയാണ് ദശപുഷ്പങ്ങള്‍ എന്ന മപരില്‍ ആയുര്‍വേദത്തില്‍ പ്രശസ്തമായ സസ്യങ്ങള്‍. ഔഷധ ഗുണങ്ങളുടെ കാര്യത്തില്‍ ഇവയ്ക്ക് ഓരോന്നും അതിന്റേതായ പങ്ക് വൈദ്യശാസ്ത്രത്തില്‍ വഹിക്കുവാനുണ്ട്.
വിഷ്ണുക്രാന്തി

വിഷ്ണുക്രാന്തി, കൃഷ്ണക്രാന്തി എന്നീ പേരുകളിലറിയപ്പെടുന്ന ഈ സസ്യം നീലനിറത്തിലുള്ള പൂവുകളോടുകൂടി നിലത്ത് പറ്റിപ്പിടിച്ചാണ് വളരുന്നത്. രക്തശുദ്ധിയുണ്ടാകുന്നതിനും ബുദ്ധി വര്‍ദ്ധിക്കുന്നതിനും അനുയോജ്യമായഒരു ഔഷധമാണ് വിഷ്ണുക്രാന്തി.
നിലപ്പന

ഈന്തപ്പന തൈയുടെ ഒരു ‘നാനോ’ രൂപമാണ് നിലപ്പനയ്ക്ക്. മഞ്ഞപ്പൂക്കളോടുകൂടി നിലത്ത് പറ്റിപ്പിടിച്ചാണ് ഇത് വളരുന്നത്. മണല്‍പ്രദേശത്ത് വളരുവാനാണ് ഇവയ്ക്ക് കൂടുതല്‍ താല്‍പര്യം. സ്ത്രീകളിലുണ്ടാകുന്ന വെള്ളപോക്ക്, ധാതുക്ഷയം, ക്ഷീണം എന്നിവയ്ക്ക് നല്ലൊരു ഔഷധമാണ്.
മുക്കുറ്റി

പുളിയിലയോട് സാമ്യമുള്ള ഇലകളോടുകൂടി നിലത്ത് പറ്റിച്ചേര്‍ന്നു വളരുന്ന ഒരു സസ്യമാണ് മുക്കുറ്റി. നാട്ടിന്‍പുറങ്ങില്‍ സാധാരണയായി കണ്ടുവരാറുള്ള ഇതിന്റെ പൂക്കള്‍ക്ക് മഞ്ഞനിറവും കോളാമ്പി ആകൃതിയുമാണ്. സമൂലം ഔഷധയോഗ്യമാണ് മുക്കുറ്റി. തേള്‍, കടന്നല്‍ തുടങ്ങിയവയുടെ വിഷബാധയേറ്റാല്‍ മുക്കുറ്റി അരച്ച് ലേപമിടുന്നത് നല്ലതാണ്. ചുമ, കഫക്കെട്ട്, വയറിളക്കം തുടങ്ങിയവയ്ക്കും സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തുണ്ടാകുന്ന ഉപദ്രവരോഗങ്ങള്‍ക്കും മുക്കുറ്റി ഉത്തമ ഔഷധമാണ്.
മുയല്‍ചെവിയന്‍

മുയലിന്റെ ചെവിയുടെ ആകൃതിയിലുള്ള ഇലകളോടുകൂടിയ ഔഷധ സസ്യമാണിത്. ഇലയുടെ അടിയിലും തണ്ടിലും വെളുത്ത രോഗങ്ങള്‍ ഉണ്ടായിരിക്കും. പൂവാംകുരുന്നിലയുടെ പൂക്കളോട് സാമ്യമുള്ള പൂവുകളാണ് മുയല്‍ ചെവിയന്റേത്. ടോണ്‍സിലെറ്റിസിന് ഉത്തമ ഔഷധമാണ്. തൊണ്ടവേദന ഉള്ളപ്പോള്‍ പുറമേ ലേപനം ചെയ്താല്‍ വേദനയ്ക്ക് ആശ്വാസമുണ്ടാകും. തുടര്‍ച്ചയായി അണുബാധയുണ്ടാകുന്നവര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ അരച്ച് ഉള്ളില്‍ കഴിക്കുന്നത് നല്ലതാണ്.
പൂവാംകുരുന്നില

പൂവാംകുറന്തലിന്റെ താഴെയുള്ള ഇലകള്‍ വലിപ്പമുള്ളവയും മുകളിലേത് വലിപ്പം കുറഞ്ഞവയുമാണ്. ഇതിന്റെ സമൂലം ഔഷധയോഗ്യമാണ്. പനി, മൂത്രതടസ്സം, വിഷം, ചെങ്കണ്ണ് ഇവയ്ക്ക് ഉത്തമ ഔഷധമാണിത്. പണ്ട് കാലത്ത് കണ്‍മഷിയുണ്ടാക്കുന്നതിന് ഇവയുടെ നീര് ഉപയോഗിച്ചിരുന്നു.
കറുക

ദുര്‍വ്വം എന്നതാണ് കറുകയുടെ സംസ്‌കൃത നാമം. വിഘ്‌ന നാശകനായ ഗണപതിക്ക് പ്രിയപ്പെട്ടതാണ് കറുകമാല. അടിമുടി ഔഷധയോഗ്യമായ ബുദ്ധി വര്‍ദ്ധിപ്പിക്കുന്ന ഒരു ഔഷധസസ്യമാണ് കറുക. കറുക വെണ്ണ ചേര്‍ത്തരച്ചെടുത്ത് വ്രണങ്ങളില്‍ ലേപനം ചെയ്താല്‍ ശമനമുണ്ടാകും. ത്വക്ക് രോഗങ്ങള്‍, താരന്‍ എന്നിവ ശമിക്കുന്നതിനായി കറുക ചേര്‍ത്ത് കാച്ചിയെടുക്കുന്ന ഒരു വിശേഷപ്പെട്ട എണ്ണയാണ് ദുര്‍വ്വാദികേരം.
ചെവുള

വെളുത്ത ചെറിയ പുഷ്പങ്ങളുള്ള ഒരു കുറ്റിച്ചെടിയാണ് ചെറുള. പിതൃതര്‍പ്പണത്തിനായി ഉപയോഗിക്കുന്ന പൂവുകളില്‍ ഒന്നാണിത്. സ്ത്രീരോഗങ്ങള്‍ക്ക് ചെറുളയുടെ നീര് തേന്‍ചേര്‍ത്ത് സേവിക്കുന്നത് ഉത്തമമാണ്.
കയ്യോന്നി

കൈതോന്നി എന്ന പേരില്‍ നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്ന ഈ ഔഷധസസ്യം ഒരു ഏകവര്‍ഷച്ചെടിയാണ്. തലമുടി വളര്‍ച്ചയ്ക്ക് കയ്യോന്നി എണ്ണകാച്ചി തേയ്ക്കുന്നത് ഉത്തമമാണ്.കയ്യോന്നി നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ ചുമ, ശ്വാസം മുട്ടല്‍ എന്നിവ ശമിക്കും. ഇതിന്റെ ചാറ് നസ്യം ചെയ്താല്‍ പീനസത്തിന് (Sirusities) ശമനമുണ്ടാകും. നീലാഞ്ജനക്കല്ല് ശുദ്ധിചെയ്യുന്നത് കയ്യോന്നി നീരില്‍ ഏഴുതവണ അരച്ചുണക്കിയാണ്.
ഉഴിഞ്ഞ

ഒരുആരോഹി (Climber) സസ്യമായ ഉഴിഞ്ഞ സമൂലമായും ഇല, വിത്ത്, മവര് ഇവ പ്രത്യേകമായും ഉപയോഗിക്കുന്നു.ഉഴിഞ്ഞയില വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്തശേഷം മുടി കഴുകുന്നത് മുടി വളര്‍ച്ചയ്ക്കും മുടിക്ക് തിളക്കം കിട്ടുന്നതിനും ത്തമമാണ്. മലബന്ധം, വയറുവേദന എന്നീ അസുഖങ്ങള്‍ ശമിക്കുന്നതിന് ഉഴിഞ്ഞ കഷായം ഇട്ട് ണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി സേവിക്കുക.
തിരുതാളി

പടര്‍ന്നുപോകുന്ന ത്രികോണാകൃതിയിലുള്ള ഇലകളോട് കൂടിയ ഒരു സസ്യമാണ് തിരുതാളി. വന്ധ്യതാ നിവാരണത്തിന് തിരുതാളി സര്‍വ്വ സാധാരണയായി ഉപയോഗിക്കുന്നു. ഗര്‍ഭാശയ രോഗങ്ങള്‍ ശമിപ്പിക്കുവാനുള്ള കഴിവ് ഇവയ്ക്കുണ്ട്.
ആയുര്‍വേദ ശാസ്‌ത്രോക്തിയാണ് ജഗത്യേവമനൗഷധം. അതായത് ജഗത്തിലുള്ളവയെല്ലാം ഔഷധമാണ്. ഔഷധമല്ലാത്തതായി ഒന്നും തന്നെയില്ല. പക്ഷേ അവ യുക്തമായി ഉപയോഗിക്കണം.

രക്തമുണ്ടാകാന്‍ ചീര


ഇലക്കറി എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെയെല്ലാം ആദ്യം ഓടിയെത്തുന്നത് ചീരയുടെ രൂപമാണ്. അത്രയ്ക്കു മലയാളികള്‍ക്കു പ്രിയങ്കരമാണ് ഈ ഇലച്ചെടി. രക്തം കൂടാന്‍ ചീര എന്ന ഒരു ചൊല്ലു തന്നെ പഴയ തലമുറയുടെ ഇടയിലുണ്ടായിരുന്നു. അമരാന്തേഷ്യ എന്ന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ചീര വിളര്‍ച്ച അകറ്റാനുളള പ്രധാന ആഹാരമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ചുവന്ന ചീര, പൊന്നാങ്കണ്ണിച്ചീര,  വശളച്ചീര, സാമ്പാര്‍ച്ചീര, വേലിച്ചീര എന്നിങ്ങനെ വിവിധ നിറത്തിലായി പോഷകസംമ്പുഷ്ടാമായ ചീരയിനങ്ങള്‍ നമുക്ക് ലഭിക്കും്. ഇതെല്ലാം തന്നെ ഭക്ഷ്യയോഗ്യവും പോഷകസമ്പുഷ്ടവുമാണ്.

ഫോസ്ഫറസ്, മാംസ്യം, നാരുകള്‍, അന്നജം, കാത്സ്യം, കരോട്ടിന്‍, പൊട്ടാസ്യം എന്നിവകൊണ്ട് സമ്പന്നമാണ് ചീര. കൊഴുപ്പ് തീരെ കുറവ്. സ്ഥിരമായി കഴിക്കാം. ചന്തയില്‍നിന്ന് ലഭിക്കുന്ന ചീര രാസവളങ്ങള്‍ കാരണം മലിനപ്പെട്ടതായതുകൊണ്ട് ഒന്നോ രണ്ടോ മണിക്കൂര്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും കലര്‍ത്തിയ വെള്ളത്തിലിട്ടു വച്ചിരുന്ന ശേഷം പാചകം ചെയ്യുന്നതാണ് നല്ലത്. കുറച്ചു് ചീര വീട്ടുവളപ്പില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്നതാണ്. കീടനാശിനിയുടെ ഭീതിയില്ലാതെ കഴിക്കാം.

നാല് വിഭാഗം ചീരയിനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചിട്ടുണ്ട്. അരുണ്‍ (ചുവപ്പ്), മോഹിനി (പച്ച), രേണുശ്രീ (പച്ച ഇലയും പര്‍പ്പിള്‍ തണ്ടും), കൃഷ്ണശ്രീ (ചുവന്ന ഇല). പിന്നെ കോ-1,2,3(പച്ച), കണ്ണാറ ലോക്കല്‍ (കടുംചുവപ്പ്) എന്നിവയും നല്ല ഇനങ്ങളാണ്.

സ്പിനാച്ച് എന്നതും അമരാന്തേഷ്യ വിഭാഗത്തിത്തില്‍ പെട്ട ഒരുതരം ചീരയാണ്. പേര്‍ഷ്യാണ് ഇതിന്റെ ജന്മദേശം എന്നു പറയുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത് രക്തസ്രാവം കാരണം കഷ്ടപ്പെട്ട ഫ്രഞ്ച് പട്ടാളക്കാര്‍ ശരീരത്തിന്റെബലം വീണ്ടെടുക്കാനായി സ്പിനച്ചിന്റെ നാരു ചേര്‍ത്ത വീഞ്ഞ് നല്‍കിയിരുന്നതായി ചരിത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചുവപ്പും പച്ചയും നിറത്തിലുള്ള സ്പിനാച്ച് ലഭ്യമാണ്.

കാഴ്ചശക്തികൂട്ടുന്ന സെസാന്തിന്‍, വ്യൂട്ടന്‍ എന്നങ്ങനെയുള്ള കരോട്ടിനോയ്ഡുകള്‍ സ്പിനാച്ചില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രായമാകുന്നതുമൂലം് ഉണ്ടാകുന്ന ഡീജനറേഷന്‍ തടയാന്‍ സ്പിനാച്ച് സഹായിക്കും. വിറ്റമിന്‍ കെ ധാരാളമുള്ളതുകൊണ്ട് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. കാന്‍സറിനെ പ്രതിരോധിക്കാന്‍്, പ്രത്യേകിച്ച് പ്രോസ്‌റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍് സ്പിനാച്ച് ആഴ്ചയില്‍ ഒന്നു രണ്ടു തവണ കഴിക്കാം.

* ചീര പതിവായി ഉപയോഗിച്ചാല്‍ മലവിസര്‍ജനം സുഗമമാകും. കുടലിന്റെല്‍ പ്രശ്‌നങ്ങളും മാറും.
* രക്തം ശുദ്ധീകരിക്കാനും കരളിന്റെ ആരോഗ്യത്തിന്ും രക്തം ശുദ്ധീകരിക്കാനും ചീര സ്ഥിരമായി ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
* മഞ്ഞപ്പിത്തത്തിന് ചുവന്ന ചീരയുടെ വേര് കഷായം വച്ചു കുടിക്കുക.
* ചീരയിലയുടെ നീര് 3 ഔണ്‍സ് ആട്ടിന്‍സൂപ്പില്‍ ചേര്‍ത്ത്ു കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. പ്രസാവശേഷമുള്ള വിളര്‍ച്ചയെയും ക്ഷീണത്തെയും അകറ്റാം.

Thursday, April 17, 2014

കാടമുട്ടയുടെ ഗുണങ്ങള്‍




കാടമുട്ടയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. വലിപ്പം കുറവാണെങ്കിലും കോഴിമുട്ടയിലുള്ളതിനെക്കാളും മൂന്നിരട്ടി പോഷകാംശം കാടമുട്ടയില്‍ അടങ്ങിയിരിക്കുന്നു. കാടമുട്ടയില്‍ 13 ശതമാനം പ്രോട്ടീന്‍ അടങ്ങിയിരിക്കുമ്പോള്‍ കോഴിമുട്ടയില്‍ 11 ശതമാനം മാത്രമാണുള്ളത്. കാടമുട്ടയില്‍ 140 ശതമാനം വിറ്റാമിന്‍ ബ1 ഉള്ളപ്പോള്‍ കോഴിമുട്ടയില്‍ അത് 50 ശതമാനം മാത്രമേയുള്ളൂ. കാടമുട്ടയില്‍ കോഴിമുട്ടയിലുള്ളതിനേക്കാള്‍ അഞ്ചിരട്ടി അയണും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. കോഴിമുട്ട പല അലര്‍ജി രോഗങ്ങള്‍ക്കും കാരണമാകുമ്പോള്‍ കാടമുട്ട അതിലടങ്ങിയിരിക്കുന്ന ഓവോമ്യൂക്കോയിഡ് പ്രോട്ടീന്‍ അലര്‍ജിരോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.

കാടമുട്ടയുടെ സ്ഥിരമായ ഉപയോഗം പല രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നു. ദഹനേന്ദ്രിയങ്ങള്‍ക്കുള്ള തകരാറുകളും അള്‍സര്‍ പോലുള്ള അസുഖങ്ങളെയും പ്രതിരോധിക്കുന്നതിന് കാടമുട്ടയുടെ ഉപയോഗം സഹായിക്കുന്നു. രോഗപ്രതിരോധശേഷിയും തലച്ചോറിന്റെ ആരോഗ്യവും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ കാടമുട്ടയുടെ ഉപയോഗം കൊണ്ടുസാധിക്കും കൂടാതെ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും കാടമുട്ട കഴിക്കന്നത് നല്ലതാണ്. കാടമുട്ട കഴിക്കുമ്പോള്‍ ഹീമോഗ്ലോബിന്റെ അളവ് കൂടുന്നതിനാല്‍ വിളര്‍ച്ച മാറുന്നു. ശരീരത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെയും അമിതമായുള്ള ലോഹാംശങ്ങളെയും പുറത്തുകളയുന്നതിന് കാടമുട്ടയുടെ ഉപയോഗം കൊണ്ടുസാധിക്കുന്നു. ചൈനാക്കാര്‍ ക്ഷയം, ആസ്ത്മ, പ്രമേഹം എന്നിങ്ങനെ പല രോഗങ്ങളുടെ ചികിത്സയ്ക്കായി കാടമുട്ട ഉപയോഗിച്ചിരുന്നു. വൃക്ക, കരള്‍, പിത്താശയം എന്നിവിടങ്ങളിലുണ്ടാകുന്ന കല്ലുകളെ നീക്കം ചെയ്യുന്നതിന് കാടമുട്ട നല്ലതാണ്. കാത്സ്യവും ഓക്്‌സലേറ്റും അടിഞ്ഞുകൂടുന്നതുകൊണ്ടാണ് കല്ലുണ്ടാകുന്നത്. വിറ്റാമിന്‍ സിയില്‍നിന്നാണ് ഓക്‌സലേറ്റ് ഉണ്ടാകുന്നത്. വിറ്റാമിന്‍ സിയില്‍നിന്നുണ്ടാകുന്ന ഓക്‌സലേറ്റ് കാത്സ്യവുമായി കൂടിച്ചേരുന്നു അക്കാരണത്താല്‍ അത്തരത്തിലുള്ള കാത്സ്യത്തെ ശരീരം സ്വീകരിക്കുകയില്ല. ഇതാണ് കല്ലായിട്ട് ഈ അവയവങ്ങളില്‍ അടിഞ്ഞുകൂടുന്നത്. കാടമുട്ടയിലുള്ള പൊട്ടാസ്യം കല്ലുണ്ടാകുന്നതിനെ ചെറുക്കുന്നു.

ചൈനാക്കാരും, ഈജിപ്റ്റുകാരും ലൈംഗികശേഷ വര്‍ദ്ധിപ്പിക്കുന്നതിനും കാടമുട്ട പണ്ടുമുതല്‍ക്കേ ഉപയോഗിച്ചിരുന്നു. 1960-ല്‍ ഡോക്ടര്‍ ജെ.സി. ട്രഫിയര്‍ ലൈംഗീകശേഷിവദ്ധിപ്പിക്കുന്നതിനും അലര്‍ജിരോഗങ്ങളെ ചെറുക്കുന്നതിനും കാടമുട്ട നിര്‍ദ്ദേശിച്ചിരുന്നു. അതിനുശേഷം കാടമുട്ടയുടെ ഔഷധ ഉപയോഗത്തെക്കുറിച്ച് വളരെയധികം പഠനങ്ങള്‍ നടന്നിട്ടുണ്ട്. പ്രായാധികത്താലും പോഷകാഹാരക്കുറവുകൊണ്ടും അലര്‍ജിമൂലവും ഉണ്ടാകുന്ന അസുഖങ്ങളെ ചെറുക്കുന്നതിന് കാടമുട്ടയുടെ ഉപയോഗം കൊണ്ടുസാധിക്കുമെന്ന് പഠനങ്ങളില്‍ നിന്നു മനസിലായിട്ടുണ്ട. കാടമുട്ടയില്‍ ആല്‍ക്കലൈന്‍ രൂപത്തിലുള്ള ഒരു ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ആമാശയവീക്കത്തെ ചെറുക്കുന്നു. കാടമുട്ടയിലെ ആല്‍ക്കലൈന്‍ സ്വഭാവം ദഹനസ്രവങ്ങളിലെ അമിതമായ ആസിഡിനെ നിര്‍വീര്യമാക്കുന്നു.

കാടമുട്ടയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവും പ്രോട്ടീന്‍ കൂടുതലും ആണ്. ചീത്ത കൊളസ്‌ട്രോള്‍0 (LDL) കുറവും നല്ല കൊളര്‍സ്‌ട്രോള്‍ (HDL) കൂടുതലും ആണ്. അക്കാരണത്താല്‍ ഹൃദയാരോഗ്യത്തിന് കാടമുട്ട വളരെ നല്ലതാണ്. കാടമുട്ട രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നു. ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ 12, അയണ്‍, ഫോസ്ഫറസ്, പ്രോട്ടീന്‍ റീബോഫ്‌ലേവിന്‍, സെലിനിയം എന്നിവ കാടമുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുന്നതിന് കാടമുട്ട നല്ലതാണ്. കാടമുട്ടയുടെ സ്ഥിരമായുള്ള ഉപയോഗം പല രോഗങ്ങളെയും അകറ്റുന്നു. കോശങ്ങളെ ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സെലിനിയം എന്നിവ ഫ്രീറാഡിക്കലിനെ നിര്‍വീര്യമാക്കുന്നു. ക്യാന്‍സര്‍ രോഗികളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നത് തടയുന്നു.

Monday, March 31, 2014

ഉത്താനപൃഷ്ഠാസനം


നെറ്റി തറയില്‍ തൊടുവിച്ച് കമഴ്ന്നുകിടക്കുക. അരക്കെട്ടിനു മുകള്‍ഭാഗം ഉയര്‍ത്തി കൈകള്‍ നെഞ്ചിനു മുന്നില്‍ കൈമുട്ടുകള്‍ മടക്കിവയ്ക്കുക. കൈത്തണ്ടകള്‍ ശിരസിനു മുകള്‍ഭാഗത്തുവച്ച്, കൈമുട്ടുകള്‍ ഓരോന്നും കൈകൊണ്ട് പിടിക്കുക. കൈകളോ കാലുകളോ ചലിപ്പിക്കാതെ നെഞ്ചും ശിരസ്സും ഉയര്‍ത്തി മുന്നോട്ടു നീക്കുക. ഈ സമയത്ത് കൈകള്‍ നെഞ്ചിനു താഴെയായി വരണം. കൈകളില്‍ ബലമായി പിടിക്കണം. ഇരുകാലിന്റെയും കാല്‍മുട്ടുമുതല്‍ കാല്‍വിരലുകള്‍വരെയുള്ള ഭാഗങ്ങള്‍ തറയില്‍ താങ്ങിവയ്ക്കുക.

ഈ ആസനം ചെയ്യുന്നതിനിടയില്‍ കൈമുട്ടുകളോ കാല്‍മുട്ടുകളോ ചലിപ്പിക്കുവാന്‍ പാടില്ല. നിതംബം മുകളിലേക്കു തള്ളി, ഉടലിനു മുകള്‍ഭാഗത്തെ ഭാരം കൈകളിലും കാല്‍മുട്ടുകളിലുമാക്കി നിര്‍ത്തുക. ഉദരം ഉള്ളിലേക്കു ചുരുക്കി താടിയും നെഞ്ചും തറയില്‍ വിശ്രമിപ്പിക്കുക. ആരംഭനിലയിലേക്കു തിരിച്ചെത്തുക. പത്തു തവണ ആവര്‍ത്തിക്കുക. അനാഹതചക്രത്തില്‍ എകാഗ്രതയര്‍പ്പിക്കുക. സാധാരണന്നീതിയില്‍ ശ്വസിക്കാം. അല്ലെങ്കില്‍, നിതംബം മുകളിലേക്കുയര്‍ത്തുമ്പോള്‍ ശ്വാസം
അകത്തേക്ക് എടുക്കുകയും നെഞ്ചും താടിയും താഴ്ത്തുമ്പോള്‍ ശ്വാസം പുറത്തേക്കു വിടുകയുംചെയ്യുക.

പ്രയോജനങ്ങള്‍

നിതംബം, തോളുകള്‍, നടുവ് എന്നിവയ്ക്ക് ആസനം ഇത്തമമാണ്.

Friday, March 28, 2014

ശലഭാസനം (Shalabhasana)



കമഴ്ന്നുകിടന്ന് ഉള്ളം കൈ തറയിലമര്‍ത്തി കൈകള്‍ തുടകള്‍ക്കടിയില്‍ വയ്ക്കുക. ശ്വാസം അകത്തേക്കെടുത്തുകൊണ്ട് കൈകളും കാലുകളും കഴിയുന്നത്ര വലിച്ചു പിടിക്കുക. കാലുകള്‍ കഴിയുന്നത്ര ഉയര്‍ത്തുവാന്‍ ശ്രമിക്കുക. താടിയും നെഞ്ചും തറയില്‍ പതിച്ചു വയ്ക്കണം. ശ്വാസം പിടിച്ചുകൊണ്ട് കഴിയുന്നത്ര സമയം ഈ നിലയില്‍ തുടരുക. ശ്വാസം വിട്ടുകൊണ്ട് ആദ്യത്തെ നിലയിലേക്ക് എത്തുക. അഞ്ചു തവണ ആവര്‍ത്തിക്കുക. ആത്മീയഗുണങ്ങള്‍ ലഭിക്കണമെന്നുണ്ടെങ്കില്‍ വിശുദ്ധിചക്രത്തിലോ മണിപുരചക്രത്തിലോ എകാഗ്രത അര്‍പ്പിക്കുക.

മുന്‍കരുതലുകള്‍

കുടലിലെ വ്രണങ്ങള്‍, ഹെര്‍ണിയ, കുടലിലെ മറ്റു പ്രശ്‌നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയപ്രശ്‌നങ്ങള്‍ ഇവയുള്ളവര്‍ ഈ ആസനം പെയ്യരുത്.

പ്രയോജനങ്ങള്‍
നട്ടെല്ലിന്റെ രോഗങ്ങള്‍, ഉദരരോഗങ്ങള്‍, തൃദോഷങ്ങളുടെ (വാതം, പിത്തം, കഫം) സംതുലനം തെറ്റുക ഇവ പരിഹരിക്കുന്നതിനു സഹായിക്കുന്നു. ശ്വാസകോശം, ഹൃദ്‌യം, അരയ്ക്കു കീഴ്‌പോട്ടുള്ള ഭാഗം, എന്നിവയെ ബലപ്പെടുത്തുന്നു.


അര്‍ദ്ധശലഭാസനം
മുന്‍ക്രിയയിലെപോലെ കമഴ്ന്നുകിടക്കുക. ഒരു കാല്‍ ഉയര്‍ത്തിയ ശേഷം താഴ്ത്തുക. അടുത്തതായി മറ്റേ കാലും ഉയര്‍ത്തിയശേഷം താഴ്ത്തുക. പത്തു തവണ ആവര്‍ത്തിക്കുക. ശേഷം ക്രമങ്ങളും പ്രയോജനങ്ങളും ശലഭാസനത്തിന്റേതുതന്നെ.

പൂര്‍ണശലഭാസനം
ശലഭാസനത്തിലെപോലെ രണ്ടു കാലുകളും ഉയര്‍ത്തുക. കൈകള്‍ അനക്കാതെ, താടിയിലോ കൈകളിലോ തോളുകളിലോ, ബലം പ്രയോഗിക്കാതെ കാലുകള്‍ കുടുതല്‍ ഉയര്‍ത്തിപ്പിടിക്കണം. കാല്‍വിരലുകള്‍ ശിരസ്സില്‍ തൊടുകയോ ഉള്ളം കാലുകള്‍ ശിരസ്സില്‍ താങ്ങിവയ്ക്കുകയോ ചെയ്യുവാന്‍ സാധിക്കണം. നിരന്തര പരിശീലനം കൊണ്ടേ ഈ നിലയിലെത്തിച്ചേരാന്‍ കഴിയൂ. സാവധാനത്തിലേ ചെയ്യാവൂ്. ആരംഭനിലയിലേക്കു തിരികെയെത്തുമ്പോള്‍ ശരീരം ഇളകാതെ നോക്കണം. കാലുകള്‍ സാവധാനം താഴ്ത്തുക. സാധാരണരീതിയില്‍ ശ്വസിച്ചുകൊണ്ട് ഈ നിലയില്‍ കഴിയുന്നത്ര നേരം തുടരുക. കാലുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുമ്പോള്‍ ശ്വാസം പിടിച്ചുവയ്ക്കണം.

Thursday, March 27, 2014

ധനുരാസനം ( Dhanurasana )


കമഴ്ന്നു കിടക്കുക. കാല്‍മുട്ടുകള്‍ മടക്കി കൈകള്‍കൊണ്ട് പിറകിലൂടെ കണങ്കാലുകളില്‍ പിടിച്ച് പാദങ്ങള്‍ വലിച്ചുപിടിക്കുക. കൈകള്‍ വളയ്ക്കാതെ വച്ചുകൊണ്ട് കാലിലെ പേശികളെ വളച്ചുപിടിക്കണം. തുടകള്‍ക്കൊപ്പം നെഞ്ചും ശിരസ്സും തറയില്‍നിന്ന് ആവുന്നത്ര ഉയര്‍ത്തുക. ശിരസ്സ് പിന്നിലേക്ക് വളയ്ക്കുക. ഈ നിലയില്‍ ശരീരം വില്ലുപോലെ വളച്ച് ശരീരം മുന്നോട്ടും പിന്നോട്ടും ആട്ടുക. ശ്വാസം പിടിച്ചുവയ്ക്കുക. അഞ്ചു തവണ ക്രിയ ആവര്‍ത്തിക്കണം. ആത്മീയഫലങ്ങള്‍ ലഭിക്കുന്നതിന്  വിശുദ്ധിചക്രത്തിലോ അനാഹതചക്രത്തിലോ എകാഗ്രതയര്‍പ്പിക്കുക. സ്വാധിഷ്ഠാനചക്രത്തിലോ മണിപുരചക്രത്തിലോ എകാഗ്രതയര്‍പ്പിച്ചാല്‍ ശാരീരികഫലങ്ങള്‍ ലഭിക്കും.

പ്രയോജനങ്ങള്‍

മലബന്ധം, ദഹനക്കുനവ്, ദഹനക്കേട്, കരളിന്റെ ബലക്ഷയം, എന്നിവയ്ക്ക് ഈ ആസനം ഉത്തമമാണ്. ദുര്‍മേദസ് നീക്കുന്നതിനും വാരിയെല്ലുകളെയും കുടലുകളെയും ബലപ്പെടുത്തുന്നതിനും സഹായിക്കുന്നു.

Wednesday, March 26, 2014

മയുരാസനം ( Mayurasana )





പൃഷ്ഠഭാഗം തറയിലൂന്നി ഇരുന്ന് കാല്‍മുട്ടുകള്‍ക്കിടയിലുടെ കൈത്തലങ്ങള്‍ തറയില്‍ വയ്ക്കുക. കൈമുട്ടുകള്‍ അടുപ്പിച്ചോ പരസ്പരം ചേര്‍ത്തോ പിടിച്ചുകൊണ്ട് അടിവയറിനു താഴ്ഭാഗത്ത് വയ്ക്കുക. സാവധാനത്തില്‍ മുന്നോട്ടു കുനിയുക. കൈയുടെ മുകള്‍ഭാഗത്തും കൈമുട്ടുകളിലുമായി ശരീരഭാരം തുലനപ്പെടുത്തി നിര്‍ത്തുക. കാലുകള്‍ തറയില്‍നിന്നുയര്‍ത്തി പിന്നോട്ട് നീട്ടിപ്പിടിച്ച് ശരീരം തറയ്ക്കു സമാന്തരമായി വയ്ക്കുക. ഈ നിലയില്‍ മൊത്തം ശരീരത്തെയും കൈത്തലങ്ങളില്‍ താങ്ങിനിര്‍ത്തുന്നു. ആവുന്നത്ര നേരം ഈ നില തുടരണം. സാവധാനത്തില്‍ ആരംഭനിലയിലേക്ക് തിരിച്ചെത്തുക. കൈമുട്ടുകളും കൈയുടെ മുകള്‍ഭാഗവും ഉപയോഗിച്ച് ശരീരത്തെ താങ്ങി ഉയര്‍ത്തുമ്പോള്‍ ശ്വാസം പുറത്തേക്കു വിടണം. അവസാന നിലയില്‍ ശ്വാസമെടുക്കാതെ നിന്നശേഷം അകത്തേക്കെടുത്തുകൊണ്ട് ആരംഭനിലയിലേക്കെത്തണം. അവസാനനിലയില്‍ സാധാരണപോലെ ശ്വസിക്കാവുന്നതാണ്. എങ്കിലും ഉദരത്തില്‍ പ്രശ്‌നമുണ്ടാകാതെ സുക്ഷിക്കണം. മണിപുരചക്രത്തിലോ ശരീരസന്തുലന
ത്തിലോ എകാഗ്രതയര്‍പ്പിക്കുക.

പ്രയോജനങ്ങള്‍

മയൂരാസനത്തിന്റെ പൂര്‍ണഫലം ലദിക്കുവാന്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം. പാല്‍, കൊഴുപ്പുള്ള ഭക്ഷണം, മാംസം, മദ്യം, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍, ദഹിക്കുവാന്‍ പ്രയാസമുള്ള കട്ടിയായ ഭക്ഷണം, മസാല അധികം ചേര്‍ക്കാത്ത ഭക്ഷണം എന്നിവ രണ്ടാഴ്ചത്തേക്കെങ്കിലും ഒഴിവാക്കണം. രണ്ടാമതായി ഇലക്കറികള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ചോറ്, എളുപ്പം ദഹിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കുക. എല്ലാ ആഴ്ചയിലും ശംഖപ്രക്ഷാളനക്രിയ, കുഞ്ജലക്രിയ എന്നിവ ചെയ്യണം. അങ്ങനെ ശരീരത്തെവിഷാംശം കലര്‍ന്ന പദാര്‍ത്ഥങ്ങളില്‍നിന്നു സ്വതന്ത്രമാക്കിയശേഷം ഈ ആസനം ചെയ്യുക. ശരീരം ശക്തിയുള്ളതും ആരോഗ്യമുള്ളതുമാകുന്നതുമൂലം കുണ്ഡലിനീനാളത്തിന് ഊര്‍ജസ്വലത ലഭിക്കുന്നു. മുഖക്കുരു, ത്വക്കിലുണ്ടാകുന്ന കുരുക്കള്‍ എന്നിവയ്ക്ക് ഈ ആസനം അത്യുത്തമമാണ്. ഉദരരോഗങ്ങള്‍ക്ക്, പ്രത്യേകിച്ച് പ്രമേഹത്തിന് ഇത് പ്രതിവിധിയാണ്. ത്രിദോഷങ്ങളായ വായു, പിത്തം, കഫം എന്നിവയെ സന്തുലിതമാക്കുന്നു. ഹംസാസനം, ലോലാസനം എന്നിവ ഈ ആസനത്തിലൂടെയാണ് ചെയ്യുന്നത്.

Tuesday, March 25, 2014

ശീര്‍ഷാസനം ( Sirsasana )


ഈ ആസനം ആറ് ഘട്ടങ്ങളായി ചെയ്യണം.
ഒന്നാം ഘട്ടം - വജ്രാസനത്തില്‍ ഇരിക്കുക. മുന്നോട്ടു കുനിഞ്ഞ് കൈമുട്ടുകള്‍ തോളുമായി യോജിപ്പില്‍ അസ്വസ്ഥത തോന്നാത്ത നിലയില്‍ തറയില്‍ വയ്ക്കുക. കൈത്തലങ്ങള്‍ ചേര്‍ത്തുപിടിച്ച് അവയും തറയില്‍ വയ്ക്കുക. ശിരസിനു മുകള്‍ഭാഗം കൈത്തലങ്ങള്‍ക്കു തൊട്ടരികിലായിതറയില്‍ വയ്ക്കണം.

രണ്ടാം ഘട്ടം - ചേര്‍ത്തുവച്ച കൈത്തലങ്ങള്‍കൊണ്ട് ശിരസിന ബലമായി താങ്ങുക. ശരീരം പുറകോട്ടു മറിയാത്തവിധം ഭാരമപ്പാടെ കൈകളില്‍ താങ്ങിവയ്ക്കണം. കാല്‍വിരലുകള്‍ നിലത്തൂന്നി കാല്‍മുട്ടുകള്‍ ഉയര്‍ത്തുക. കാല്‍വിരലുകള്‍ അനക്കാതെ കാലുകള്‍ നേരേയാക്കുക. സാവധാനത്തില്‍ ശരീരഭാഗം ശിരസ്സിലേക്കു കൊണ്ടുവരുവാന്‍ തുടങ്ങുക.

മൂന്നാം ഘട്ടം - കാല്‍മുട്ടുകള്‍ മടക്കി കാല്‍വിരലുകള്‍ ശിരസിനു സമീപത്തേക്കു കൊണ്ടുവരുവാന്‍ ശ്രമിക്കുക. പുറം വളയ്ക്കാന്‍ പാടില്ല. കാലുകള്‍ മടക്കി ഉദരത്തിനു മുന്നിലായി വച്ചുകൊണ്ട്, തുടകള്‍ ഉദരത്തിന്റെയും നെഞ്ചിന്റെ കീഴ്ഭാഗത്തിന്റെയും നേരെ തള്ളിപ്പിടിക്കുക. കാല്‍വിരലുകള്‍ തറയില്‍നിന്നുയര്‍ത്തി ശരീരഭാരമപ്പാടെ ശിരസ്സിലേക്കു കൊണ്ടുവരിക. ശരീരം തല കീഴാക്കിവച്ച് കൈകളിഭ്വും ശിരസ്സിലുമായി തുലനം ചെയ്തു നിര്‍ത്തുക.

നാലാം ലട്ടം - നിതംബം ഉയര്‍ത്തുക. മടക്കിവച്ച കാലുകള്‍ ശരീരത്തില്‍നിന്ന് അകറ്റിക്കൊണ്ട് മടക്കിയ രീതിയില്‍ തന്നെ തറയ്ക്കു സമാന്തരമായി ഉയര്‍ത്തിപ്പിടിക്കുക. ശരീരത്തെ തുലനം ചെയ്ത് നിര്‍ത്തുക.

അഞ്ചാം ഘട്ടം - കാല്‍മുട്ടുകശ് മടക്കിവച്ചത് നിറ്വര്‍ക്കാതെ മുകള്‍ഭാഗം നേരേ മുകളിലേക്ക് ലംബമായി ഉയര്‍ത്തുക. ഈ നിലയില്‍ ശരീരം തലകീഴായും നിവര്‍ന്നുമിരിക്കുന്നു.

ആറാം ഘട്ടം - കാല്‍മുട്ടുകള്‍ താഴേക്കുള്ള ഭാഗം നിവര്‍ത്തി മുകളിലേക്കാക്കുക. ഇപ്പോള്‍ ശരീരഭാഗം മുഴുവനും ശിരസ്സിന്മേല്‍ വരുന്നു. ശരീരം വളയാതെ നില്‍ക്കുന്നുവോയെന്ന് അറിയാന്‍ മറ്റൊരാളുടെ സഹായം തേടുക.
വജ്രാസനത്തിലായിരിക്കുമ്പോള്‍ ആഴത്തില്‍ ശ്വസിച്ചശേഷം ശ്വാസം പിടിച്ചുവച്ചുകൊണ്ട് ക്രിയ തുടങ്ങുക. ശീര്‍ഷാസനത്തിനു ശേഷം ശരീരം താഴ്ത്തുമ്പോഴും ശ്വാസം പിടിച്ചുവയ്ക്കുക. അവസാന നിലയില്‍, സാധാരണപോലെ ശ്വസിച്ച് ആവുന്നത്ര നേരം ഈ നില തുടരുക. അര്‍ഞ്ചു മിനിട്ടു വരെ ഈ നിലയില്‍ തുടരുക എങ്കിലും ആത്മീയ നേട്ടങ്ങള്‍ ലഭിക്കുന്നതിന് ക്രിയയുടെ സമയപരിധി ക്രമേണ വര്‍ദ്ധിപ്പിച്ച് അര മണിക്കൂര്‍ വരെ ആക്കണം. സഹസ്രാരചക്രത്തിലോ ശ്വസനത്തിലോ ശരീരസംതുലനത്തിലോ ഏകാഗ്രത അര്‍പ്പിക്കുക. ശീര്‍ഷാസനത്തിനു ശേഷം നിര്‍ബന്ധമായി താഡാസനവും ശവാ്‌സനവും ചെയ്യണം. അല്ലെങ്കില്‍ ദൂഷ്യഫലങ്ങളുണ്ടാകും.

മുന്‍കരുതലുകള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയത്തകരാറുകള്‍, തലചുറ്റല്‍, ചുഴലി, ദഹനക്കേട്, തിമിരം, വെള്ളെഴുത്ത് എന്നിവയുള്ളവര്‍ ഈ ആസനം പരിശീലിക്കരുത്.

പ്രയോജനങ്ങള്‍

ബ്രഹ്മചര്യം നിലനിര്‍ത്തുന്നതിനു സഹായിക്കുന്നു. എല്ലാ ശരീരഭാഗങ്ങള്‍ക്കും പുതിയൊരുണര്‍വ്വ് നല്‍കി ഊര്‍ജസ്വലമാക്കുന്നു. മാനസികമായ പല ക്രമക്കേടുകളുും നീക്കുന്നു. ആസ്ത്മ, തലവേദന, ജലദോഷം, ക്ഷീണം, ഗ്രന്ഥികളുടെയും ശരീരവ്യവസ്ഥകളുടെയും തകരാറുകള്‍ എന്നിവ പരിഹരിക്കുന്നു.

കുണ്ടലിനീ ഊര്‍ജത്തെ ഉണര്‍ത്തി വീര്യം അഥവാ ലൈംഗീക ഊര്‍ജ്ജത്തെ ഓജസ്സ് ആക്കി് മാറ്റുന്നു. തത്ഫലമായി ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും ബുദ്ധിശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഏറെ നാളത്തെ പരിശ്രമം കൊണ്ട് പ്രാണായാമത്തില്‍ വൈദഗ്ദ്ധ്യം നേടി ഒരാള്‍ക്ക് സ്വയം സമാധിയിലെത്തിച്ചേരുന്നതിന് സാധിക്കുന്നു. ശീര്‍ഷാസനത്തിനുശേഷം താഡാസനം ചെയ്ത് അല്പനേരം ധ്യാനിക്കണം. ഇത് രോഗശാന്തിക്ക് വഴിതെളിക്കും. കൂടാതെ ശ്രവണശേഷി വര്‍ദ്ധിക്കുന്നു. അനശ്വരതയുടെ ദിവ്യപ്രതിധ്വനിയായ അനാഹതനാദം അനുഭവിക്കുവാന്‍ സാധിക്കുന്നു. അനേകം ആത്മീയ അനുഭവങ്ങളുടെ വാതായനങ്ങള്‍ നിങ്ങള്‍ക്കുമുന്നില്‍ തുറക്കപ്പെടുന്നു. യോഗതത്ത്വോപനിഷത്ത് അടക്കമുള്ള പല പുരാതനഗ്രന്ഥങ്ങലിലും ഈ വസ്തുത വിശദീകരിക്കുന്നുണ്ട്. ഈ ആസനത്തിന്റെ മേന്മയെയും പ്രയോജനങ്ങളെയും വാക്കുകള്‍കൊണ്ട് പൂര്‍ണ്ണമായും വെളിപ്പെടുത്തുക സാധ്യമല്ല. ആസനങ്ങളുടെ രാജാവെന്നാണ് ശീര്‍ഷാസനം അറിയപ്പെടുന്നത്.

മുന്‍കരുതലുകള്‍

ഈ ആസനം വഴി ശാരീരികവും ആത്മീയവുമായ പ്രയോജനങ്ങള്‍ ലഭിക്കുന്നതിന് ചില നിബന്ധനകള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്.
  1. ബ്രഹ്മചര്യം അനുഷ്ഠിക്കുക. വിവാഹിതരായവര്‍ ഈ ക്രിയ അഞ്ചു മിനിറ്റുനേരത്തിലധികം ചെയ്യുവാന്‍ പാടില്ല.
  2. ഇന്ദ്രിയനഷ്ടം സംഭവിച്ചാല്‍ 24 മണിക്കൂര്‍ കഴിഞ്ഞതിനു ശേഷമേ ശീര്‍ഷാസനം ചെയ്യാന്‍ പാടുള്ളൂ.
  3. മലശോധനയ്ക്കു ശേഷം മാത്രമെ ഈ ക്രിയ ചെയ്യാവൂ. ദഹനക്കേടിന്റെ പ്രശ്‌നവും ഉണ്ടായിരിക്കരുത്.
  4. നെറ്റിയില്‍ ശരീരത്തെ താങ്ങിനിര്‍ത്തുവാന്‍ സാധിക്കണം.
  5. ശരീരം വിറയ്ക്കരുത്.
  6. ആരംഭനിലയിലേക്ക് തിരികെയെത്തുമ്പോള്‍ ശരീരത്തിന് ആഘാതമുണ്ടാവരുത്.
  7. കണ്ണുകള്‍ അധികം ഇറുകെ അടയ്ക്കരുത്.
  8. സാവധാനത്തില്‍ വേണം ഈ ആസനം ചെയ്യുവാന്‍. ശരീര സന്തുലനം നിലനിര്‍ത്തുന്നതില്‍ എകാഗ്രതയര്‍പ്പിക്കണം.
  9. സാത്വികമായ ആഹാരം ശീലിച്ച് ആത്മീയതയ്ക്ക് സ്വയം സമര്‍പ്പിച്ച്, ചിട്ടയോടെയുള്ള ജീവിതം നയിക്കണം. വിഷയാസക്തമായ ആനന്ദങ്ങളില്‍നിന്ന് അകന്നുനില്ക്കണം.

ഈ നിയമങ്ങള്‍ പാലിക്കാതെ എറെ നേരത ശീര്‍ഷാസനം ചെയ്താല്‍ അത് ഹാനികരമായിത്തീരും. തലച്ചോറില്‍ രക്തസ്രാവം, അന്ധത, മാനസികരോഗം എന്നിവയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ അങ്ങേയറ്റത്തെ ശ്രദ്ധ കൂടിയേതീരൂ.

Monday, March 24, 2014

ബ്രാഹ്മരസായനം


നെല്ലിക്ക 3000, കടുക്ക 1000, വലിയ പഞ്ചമൂലം, ചെറിയ പഞ്ചമൂലം, തൃണപഞ്ചമൂലം, മദ്ധ്യമ പഞ്ചമൂലം ഇവ ഓരോന്നും പത്ത് പലം വീതം, പത്തിരട്ടി വെള്ളത്തില്‍ കഷായംവച്ച് കുറുക്കി പത്തില്‍ ഒന്നാക്കി കുരുകളഞ്ഞ നെല്ലിക്കയും, കടുക്കയും ആ കഷായത്തിലിട്ട്, നാല് പലം വിതം ലവംഗന്‍, ഏലത്തരി, മുത്തങ്ങ, മഞ്ഞള്‍, തിപ്പലി, അകില്‍, ചന്ദനം, മുത്തിള്‍, നാഗപ്പൂവ്, ശംഖ് പുഷ്പത്തിന്റെ വേര്, വയമ്പ്, കുഴിമുത്തങ്ങ, ഇരട്ടിമധുരം, വിഴാലരി ഇവ പൊടിച്ചിട്ട്, അതില്‍ പതിനൊന്ന് തുലാം പഞ്ചസാരയും പന്ത്രണ്ടിടങ്ങഴി നെയ്യും എട്ടിടങ്ങഴി എണ്ണയും ചേര്‍ത്ത് എല്ലാം കൂടി പാത്രത്തിലാക്കി അടുപ്പത്തു വെച്ച് വറ്റിച്ച് ലേഹ്യം പാകമാകുമ്പോള്‍ വാങ്ങി തണുത്തതിനു ശേഷം 320 തുടം തേന്‍ ചേര്‍ത്ത് മത്ത് കൊണ്ട് നല്ലപോലെ ഇളക്കി നെയ്യ് പുരട്ടിയ പാത്രത്തില്‍ സുക്ഷിച്ച് ദഹനശക്തിക്കനുസരിച്ച് സേവിക്കുക. (ഈ മരുന്നുകളെല്ലാം പകുതിയോ കാലോ അരക്കഴഞ്ചോ അളവിലെടുത്ത് ഓരോരൂത്തരുടെ ആറ്വശ്യാനുസരണം ഉണ്ടാക്കാവുന്നതാണ്.)

ഈ രസായനം കഴിച്ചാല്‍ ഇന്ദ്രിയക്ഷീണം, ശരീരക്ഷീണം, ചുളിവ്, നര ഇവ ഇല്ലാതാകുകയും ധാരണാശക്തി, ഓര്‍മ്മശക്തി, ദീര്‍ഘായുസ്സ് ഇവയുണ്ടാകുകയും ചെയ്യും.

  

Sunday, March 23, 2014

ഉഷ്ട്രാസനം ( Ushtrasana )


വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടുകള്‍ രണ്ടടി അകലത്തില്‍ വച്ച് കാല്‍മുട്ടൂകളില്‍ നില്ക്കുക. പാദങ്ങളും രണ്ടടി അകലത്തിലായിരിക്കണം. പാദങ്ങളുടെ മുകള്‍വശം തറയിലമര്‍ത്തിയോ വിരലുകള്‍ തറയിലൂന്നിയോ വയ്ക്കാം. ഉടലിനു മുകള്‍ ഭാഗം വലത്തേക്കു തിരിച്ച് പിന്നിലേക്ക് വളയുക. ഇടത് ഉപ്പൂറ്റി വലത് കൈത്തലം കൊണ്ടോ വിരലുകള്‍കൊണ്ടോ മുറുകെപ്പിടിക്കുക. ശിരസ്സ് പിന്നിലേക് ചായ്ച്ച് ഇടതുകൈ ശരസ്സിനു മുകളില്‍ ഉയര്‍ത്തിപ്പിടിക്കുക. കൈവിരലുകള്‍ ആകാശത്തേക്ക് ചൂണ്ടുക. ശരീരത്തിന്റെ മൊത്തം ഭാരവും ഇടത് ഉപ്പൂറ്റിയിലേക്കു കൊണ്ടുവന്ന് ഈ നിലയില്‍ നില്ക്കുക. ഇടതുകൈത്തുമ്പിന്മേല്‍ കണ്ണുകളുറപ്പിക്കുക. വലതുവശത്തും ഈ ക്രിയ ആറ്വര്‍ത്തിക്കുക. കാല്‍മുട്ടുകളില്‍ ഉയര്‍ന്നുനില്ക്കുമ്പോള്‍ ശ്വാസം അകത്തേക്കെടുക്കുകയും വശങ്ങളിലേക്കു തിരിയുമ്പോള്‍ ശ്വാസം പുറത്തുവിടുകയും ചെയ്യണം. അവസാനത്തെ നിലയില്‍ ശ്വാസം അകത്തേക്കെടുക്കാതെ കുറച്ചുനേരം നില്‍ക്കുക. ആദ്യത്തെ നിലയിലേക്കു തിരിച്ചെത്തുമ്പോള്‍ ശ്വാസം അകത്തേക്കെടുക്കുക. സുഷുമ്‌നാനാഡിയില്‍, പ്രത്യേകിച്ച് മണിപുരചക്രത്തില്‍ എകാഗ്രതയര്‍പ്പിക്കുക.

മറ്റൊരു ക്രിയ

വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടുകള്‍ രണ്ടടി അകലത്തില്‍ വയ്ക്കുക. പാദങ്ങള്‍ ചേര്‍ത്തുവയ്ക്കുകയോ ചിത്രത്തിലേതുപോലെ അകലത്തില്‍ വയ്ക്കുകയോ ആവാം. കാല്‍മുട്ടുകളില്‍ ഉയര്‍ന്നുനിന്ന് കാല്‍വിരലുകളിലും കാല്‍മുട്ടുകളിലുമായി ശരീരത്തെ തുലൂനം ചെയ്ത് നിര്‍ത്തുക. ഉടലിനു മുകള്‍ഭാഗം പിന്നിലേക്കു വളച്ച് കൈത്തലങ്ങള്‍ അതതു വശത്തെ ഉപ്പൂറ്റിയില്‍ വയ്ക്കുക. പിന്നിലേക്കു വളയുമ്പോള്‍ ശ്വാസം അകത്തേക്കെടുക്കണം. സാധാരണ രീതിയില്‍ ശ്വസിച്ചുകൊണ്ട് ഈ നിലയില്‍ കുറച്ചുനേരം നില്ക്കുക. ആഴത്തില്‍ ശ്വാസം അകത്തേക്കെടുക്കുക. പിന്നീട് ഉച്ഛസിച്ചുകൊണ്ട് പതിയെ വജ്രാസനത്തിലേക്കു തിരിച്ചെത്തുക. ഈ അവസാനനിലയില്‍ ഉദരം ആകാവുന്നത്ര പുറത്തേക്കു തള്ളി ഉടലിന്റെ മേല്‍ഭാഗത്തിന്റെ ഭാരം മുഴുവനും കൈകള്‍വഴി ഉപ്പൂറ്റികളില്‍ താങ്ങുക. ഈ നിലയില്‍ മൂന്നു മിനിറ്റുവരെ നില്ക്കുക. രണ്ടോ മൂന്നോ തവണ ക്രിയ ആവര്‍ത്തിക്കുക. ഈ ആസനത്തിന്റെ ആത്മീയനേട്ടങ്ങള്‍ ലഭിക്കുന്നതിനായി വിശുദ്ധി അല്ലെങ്കില്‍ അനാഹതചക്രത്തിന്മേല്‍ മനസ് എകാഗ്രമായിരിക്കണം. മുന്നോട്ടു വളഞ്ഞുകൊണ്ടുള്ള ആസനങ്ങള്‍ ചെയ്തശേഷം ഈ ആസനം ചെയ്യുകയാണെങ്കില്‍ കുടുതല്‍ ഫലം ലഭിക്കും.


പ്രയോജനങ്ങള്‍

നട്ടെല്ലിന്റെ ഒന്നാമത്തെയും അവസാനത്തെയും കശ്ശേരുക്കളുടെ പ്രശ്‌നങ്ങള്‍, സ്‌പോണ്ടിലൈറ്റിസ്, ഡിസ്‌ക് പ്രശ്‌നങ്ങള്‍, വാതസംബന്ധമായ വേദനകള്‍ എന്നിവ പരിഹരിക്കപ്പെടുന്നു. ശ്വാസകോശങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നു. തുടകള്‍, ഉദരം, നെഞ്ച് എന്നിവിടങ്ങളിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഹൃദയത്തകരാറുകള്‍, സ്ത്രീകളിലെ ആര്‍ത്തവപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കപ്പെടുന്നു. ദഹന, വിസര്‍ജ്ജന, പ്രത്യുത്പാദന വ്യവസ്ഥകള്‍ക്കും ഈ ആസനം പ്രയാജനകരമാണ്.

Saturday, March 22, 2014

വിപരീതകരണീ മുദ്ര


സര്‍വാംഗാസനത്തോടു സാദൃശ്യമുള്ളതും എന്നാല്‍ കുടുതല്‍ എളുപ്പമുള്ളതുമായ ആസനമാണിത്. കഴുത്ത്, പുറം എന്നിവയ്ക്ക് വഴക്കമില്ലാത്തവരും പുറം നിവര്‍ത്തി ഇരിക്കാന്‍ സാധിക്കാത്തവരും തുടക്കത്തില്‍തന്നെ ഈ ആസനം പരിശീലിക്കണം. ഈ ആസനത്തില്‍, താടി നെഞ്ചിന്മേല്‍ തൊടുന്നില്ല. ഉടലിനു മുകള്‍ഭാഗം തറയില്‍നിന്ന് 45 ഡിഗ്രി ചെരിവില്‍ ഇയര്‍ത്തിയാല്‍ മതി. സര്‍വാംഗാസനത്തിലാവട്ടെ, ലംബമായി വയ്ക്കണം. കുണ്ഡലിനിയെ ഊര്‍ജസ്വലമാക്കുന്നതിന് ഈ ആസനം സഹായിക്കുന്നു. ശ്വസനക്രമം, ശ്രദ്ധ കേന്ദ്രീകരിക്കല്‍, ഗുണങ്ങള്‍ എന്നിവ സര്‍വാംഗാസനത്തിന്റേത് തന്നെയാണ്.

കൂടുതലായുള്ള പ്രയോജനങ്ങള്‍ ഇവയാണ്. ലലനചക്രത്തില്‍ അഥവാ ചന്ദ്രകേന്ദ്രത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അമൃത് അവാ സത്ത് നഷ്ടപ്പെടാതെ നിലനിര്‍ത്തുവാന്‍ സാധിക്കുന്നു. സാധാരണരീതിയില്‍ ഈ സത്ത് ഉദരത്തിഗരത്തിലെത്തുന്നതോടെ മണിപൂരചക്രത്തിലെ അഗ്നിയാല്‍ നശിപ്പിക്കപ്പെടുകയാണു പതിവ്. ഈ ആസനം ഒരു മുദ്രയാണ് പതിവ്. പൊക്കിളിനെ ശരീരത്തിലെ സൂര്യനായി കരുതുന്നു. വായ്ക്കുള്ളില്‍, അണ്ണാക്കിനു മുകളിലുള്ള ലലനചക്രത്തെ ചന്രനായും കരുതുന്നു. ഈ ആസനത്തില്‍, സൂര്യചന്ദ്രന്മാരുടെ നില പരസ്പരം മാറുന്നു. അതായത് സൂര്യന്‍ മുകളിലും ചന്ദ്രന്‍ താഴെയായും വരുന്നു. അതിനാല്‍ ഇതിനെ 'വിപരീതകരണീമുദ്ര' അഥവാ വിപരീതനില എന്നു പറയുന്നു.

പ്രയോജനങ്ങള്‍

നെഞ്ചെരിച്ചില്‍, വിളര്‍ച്ച, പ്രമേഹം, മാനസികപ്രശ്‌നങ്ങള്‍,  ലൈംഗികപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പതിവിധിയാണ് ഈ ആസനം.

സര്‍വാംഗാസനം ( Sarvangasana )


മലര്‍ന്നുകിടക്കുക. കൈത്തലങ്ങള്‍ തുറന്ന് കൈകള്‍ വശങ്ങളിലായി വയ്ക്കുക. കൈത്തലങ്ങള്‍ ഇടുപ്പുകള്‍ക്കിടയില്‍വച്ച് കൈകളുടെ സഹായത്തോടെ കാലുകള്‍ നേരേ മുകളിലേക്ക് സാവധാനത്തില്‍ ഇയര്‍ത്തുക. ഇതിനായി കൈമുട്ടുകള്‍ തറയില്‍ ഊന്നി നടുവിനു കീഴ്ഭാഗം കൈകള്‍കൊണ്ടു താങ്ങുക. ഉടലിനു മുകള്‍ഭാഗവും കാലുകളും കഴുത്തിനു ലംബമായി വരണം. ഈ നിലയിന്‍ ശരീരത്തെ തുലനം ചെയ്ത് അനങ്ങാതെ നിലകൊള്ളുക. പുറം നേരെയാക്കി, താടി നെഞ്ചില്‍ തൊടുവിക്കണം. തുടക്കത്തില്‍ ശ്വാസം അകത്തേക്കെടുക്കുകയും പാദങ്ങളും ഉടലിനു മുകള്‍ഭാഗവും മുകളീലേക്കുയര്‍ത്തുമ്പോള്‍ ശ്വാസം പിടിച്ചു വയ്ക്കുകയും പെയ്യണം. അവസാനനിലയിിള്‍ സാധാരണപോലെ ശ്വസിക്കാം. താഴേക്കു വരുമ്പോള്‍ ശ്വാസം പിടിച്ചുവയ്ക്കണം. ആത്മീയനേട്ടങ്ങള്‍ ലഭിക്കുന്നതിന് വിശുദ്ധിചക്രത്തിലും ശാരീരികനേട്ടങ്ങള്‍ ലഭിക്കുന്നതിന് തൈറോയ്ഡ് ഗ്രന്ഥി, ശ്വാസം ഇവയിലൊന്നിലും ഏകാഗ്രതയര്‍പ്പിക്കുക.

മുന്‍കരുതലുകള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയത്തകരാറുകള്‍, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങള്‍, കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍ ഈ ആസനം പരിശീലിക്കരുത്.

മറ്റൊരുക്രിയ

ഈ ആസനത്തില്‍ നിന്നുകൊണ്ട് കാലുകാര്‍ നേരേ മുകളിലേക്ക് ഉയര്‍ത്തി മൂലബന്ധവും ജലാന്ധരബന്ധവും ചെയ്യുക. അല്ലെങ്കില്‍ കാലുകള്‍ വളയ്ക്കാതെ പാദങ്ങള്‍ മാത്രം സാവധാനം ശിരസ്സിനുനേര്‍ക്ക് തിരിക്കുക. പാദങ്ങള്‍ തറയ്ക്കു സമാന്തരമായിരിക്കണം. ഇതുമല്ലെങ്കില്‍ പത്മാസനവും അനുഷ്ഠിക്കാവുന്നതാണ്. അല്ലെങ്കില്‍ കാലുകള്‍ നേരേ മുകളിലേക്കു നിര്‍ത്തിക്കൊണ്ട് കാല്‍മുട്ടുമാത്രം വളയ്ക്കുക. പിന്നീട് കാലുകള്‍ ഇരുവശത്തേക്കും ചലിപ്പിക്കുക. യോഗാസനങ്ങളില്‍ പ്രാവീണ്യം നേടിയവര്‍ക്ക് ഈ നിലയില്‍നിന്ന് കന്ധാരാസനവും ചെയ്യാവുന്നതാണ്. മുന്‍കരുതലുകള്‍.. ഈ ആസനം ചെയ്യുമ്പോള്‍ ശരീരം മുഴുവനുമോ ഏതെങ്കിലും ഭാഗമോ ഇളകാതെ ശ്രദ്ധിക്കണം. താഴേക്കു വരുമ്പോള്‍ ആദ്യം പുറം തറയില്‍ തൊടണം. ഈ നിലയില്‍ എതാനും നിമിഷം നിന്നശേഷം കാലുകള്‍ തറയിലേക്ക് തൊടുവിക്കുക. സര്‍വാംഗാസനത്തിനുശേഷം ഇതിന്റെ മൂന്നില്‍ ഒരു സമയം മത്സ്യാസനമോ സുപ്തവജ്രാസനമോ ചെയ്യേണ്ടതാണ്്.

പ്രയോജനങ്ങള്‍

ഈ ആസനം ശരീരത്തിനു മുഴുവനും ഫലം ചെയ്യുന്ന്തും മൊത്തത്തിലുള്ള വികസനത്തിനു സഹായിക്കുന്നതുമാണ്. ശിരസ്സിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുന്നതിനാല്‍ മാനസികമായ ക്രമക്കേടുകള്‍ പരിഹരികപ്പെടുന്നു. ആസ്ത്മ, ചുമ, മന്ത്, അര്‍ശസ്,
മണിവീക്കം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ പരിഹരിക്കുന്നതിനു സഹായിക്കുന്നു. തൊണ്ട, കണ്ണ്, കാത്, മൂക്ക് ഇവയ്ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കും ഫലപ്രദമാണ്. സ്വപ്നസ്ഘലനം, സ്ത്രീകളിലെ ഗര്‍ഭാശയപ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ഇത്തമമാണ്. ഓര്‍മ്മയും ബുദ്ധിശക്തിയും വര്‍ദ്ധിക്കുന്നതിനും ഈ ആസനം ഉപകരിക്കുന്നു.

ഹലാസനം ( Halasana )


മലര്‍ന്നുകിടക്കുക. കൈകള്‍ നിതംബത്തില്‍ സ്പര്‍ശിക്കും വിധം ഇരു വശത്തുമായി വയ്ക്കുക. കാലുകള്‍ നീട്ടി ഇരു കാലുകളുടെയും വിരലുകളും കണങ്കാലുകളും ചേര്‍ത്തുവയ്ക്കുക. ആഴത്തില്‍ ശ്വാസമെടുത്ത് കാലുകള്‍ വളയ്ക്കാതെയും സാവധാനത്തില്‍ ശ്വാസം പുറത്തേക്കെടുത്തുകൊണ്ടും കാലുകള്‍ മുകളിലേക്കുയര്‍ത്തുക. കൈകളുടെ താങ്ങില്ലാതെ, ഉദരപേശികളില്‍ ബലം കൊടുത്തുകൊണ്ടുവേണം കാലുകള്‍ ഉയര്‍ത്തുവാന്‍. പാദങ്ങള്‍ ശിരസ്സിനു പിന്നില്‍ കൊണ്ടുവന്ന്, കാലുകള്‍ വളയ്ക്കാതെ കാല്‍വിരലുകള്‍ തറയില്‍ തൊടുക. ഈ നിലയില്‍ തോള്‍ഭാഗം തറയില്‍നിന്നുയര്‍ന്ന്, താടി നെഞ്ചില്‍ അമര്‍ന്നിരിക്കണം. ഈ നിലയില്‍ ജാലന്ധരബന്ധവും തനിയെ ചെയ്യപ്പെടുന്നു.

കൈകള്‍ പുറത്തുവച്ച് ശരീരത്തിന്റെ മുകള്‍ ഭാഗം അവകൊണ്ടു താങ്ങി ഈ നിലയില്‍ ശ്വാസമെടുക്കാതെ ബന്ധം ചെയ്‌തോ സാധാരണഗതിയില്‍ ശ്വസിച്ചുകൊണ്ടോ നിലകൊള്ളുക. പിന്നീട് ആരംഭനിലയിലേക്കു തിരിച്ചെത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ 
ശ്വാസം അകത്തേക്കെടുത്ത് ശ്വാസം പിടിച്ചുവയ്ക്കുവാന്‍ ശ്രദ്ധിക്കണം. പിന്നീട് പുറം സാവധാനത്തില്‍ തറയിലേക്കു കൊണ്ടുവരുക. പുറം പൂര്‍ണ്ണമായും താങ്ങിവച്ചശേഷം എതാനും നിമിഷം ഈ നിലയില്‍ നില്ക്കുക. പിന്നീട് കാലുകളും സാവധാനം തറയിലേക്കു കൊണ്ടുവരിക. സാധിക്കുമെങ്കില്‍ അഞ്ചുതവണ ചെയ്യുക. അതിലധികം ചെയ്യുവാന്‍ പാടില്ല.

പ്രയോജനങ്ങള്‍

മേദസ്് കുറയ്ക്കുന്നതിനും ദഹനക്കുറവ് പരിഹരിക്കുന്നതിനും ഉദരത്തിലെ അസ്വസ്ഥതകള്‍ നീക്കുന്നതിനും വൃക്കകളെയും വൃക്കകളോടടുത്ത ൂഗന്ഥികളെയും ബലപ്പെടുത്തുന്നതിനും ഈ ആസനം സഹായിക്കുന്നു. എല്ലുകളിലെ കാല്‍സ്യം നിലനിര്‍നിര്‍ത്തുന്നതിനും ഗ്രന്ഥികളെയെല്ലാം ഊര്‍ജസ്വലമാക്കുന്നതിനും ഇത് സഹായകമാണ്. ശ്വാസകോശങ്ങളില്‍നിന്ന് ദുഷിച്ച വായുവിനെ പുറന്തള്ളുന്നു. സ്ത്രീകളിലെ വന്ധ്യത പരിഹരിക്കുന്നു. പൂര്‍ണഫലം ലഭിക്കുന്നതിന് ഹലാസനവും പശ്ചിമോത്താനാസനവും ഒരുമിച്ച്്, ഒരേ താളക്രമത്തില്‍ ചെയ്യുക. മൂന്നോ അഞ്ചോ മിനിട്ടുനേരം ചെയ്യണം. നട്ടെല്ലിനു വഴക്കമുള്ളവര്‍ മാത്രമേ ഇങ്ങനെ ചെയ്യാവൂ. അല്ലാത്തവര്‍ ഈ ആസനം ചെയ്താല്‍ ഗുണത്തിനു പകരം ദോഷം സംഭവിക്കും.

മുന്‍കരുതലുകള്‍

പ്രായമേറി ആരോഗ്യക്കുറവ് ബാധിച്ചവരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഹൃദയത്തകരാറുകള്‍ ഉള്ളവരും വാതവേദനയോ അസ്ഥികള്‍ക്ക് സ്ഥാനചലനമോ ഉള്ളവരും ഈ ആസനം ചെയ്യുവാന്‍ പാടില്ല.


ചക്രാസനം (Chakrasana)



മലര്‍ന്നുകിടണ് കാല്‍മുട്ടുകള്‍ മടക്കിവയ്ക്കുക. ഉള്ളംകാലുകള്‍ തറയിലമര്‍ത്തി, ഉപ്പൂറ്റികള്‍ നിതംബത്തിനടുത്തായി വയ്ക്കണം. പാദങ്ങള്‍ ഒന്നോ രംണ്ടാ അടി അകലത്തിലായിരിക്കണം. കൈകള്‍ മടക്കി കൈത്തലങ്ങള്‍ ശിരസ്സിനിരുവശത്തുമായി 0തറയില്‍ വയ്ക്കുക. കൈമുട്ടുകള്‍ മുകളിലേക്കും വിരലുകള്‍ തോളിലേക്കും ചൂണ്ടിയിരിക്കണം. ആഴത്തില്‍ ശ്വസിച്ച് ശ്വാസം പിടിച്ചുവച്ച് കൈകളിലും കാലുകളിലുമായി ഉടലിനു മുകള്‍ഭാഗം ഉയര്‍ത്തുക. കൈകളും കാലുകളും പരസ്പരം അടുപ്പിച്ചുവച്ച് പുറം ആവുന്നത്ര ഉയരത്തില്‍ ഒരു കമാനം പോലെ വളയ്ക്കുക. ശ്വാസം പിടിച്ചുവച്ച് കുറച്ചു സമയം ഈ നിലയില്‍ തുടരുക. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കിടക്കുന്ന നിലയിലേക്ക് സാവധാനത്തില്‍ തിരിച്ചെത്തുക. അവസാനനിലയില്‍ കാലുകളും കൈകളും കൂടുതല്‍ അടുപ്പിച്ചുവയ്ക്കുവാന്‍ ശ്രമിക്കുക. സാധാരണരീതിയില്‍ ശ്വസിച്ചുകൊണ്ട് അവസാനനിലയില്‍ തുടരാവുന്നതാണ്. മണിപുരചക്രത്തിലോ സ്വാധിഷ്ഠാനചക്രത്തിലോ ശ്വസനത്തിലോ എകാഗ്രതയര്‍പ്പിക്കുക.

മുന്‍കരുതലുകള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, അള്‍സര്‍, കുടലിലെ ക്രമക്കേടുകള്‍, അസ്ഥിരോഗകങ്ങള്‍, നേത്രരോഗങ്ങള്‍, കേള്‍വിക്കുറവ് എന്നിവയുള്ളവര്‍ ഈ ആസനം അഭ്യസിക്കരുത്.

പ്രയോജനങ്ങള്‍

ഈ ആസനം നാഡികള്‍ക്കും ഗ്രന്ഥികള്‍ക്കും പ്രയോനപ്രദമാണ്. സ്ത്രീകളിലെ പ്രത്യുല്‍പാദനപരമായ തകരാറുകള്‍ പരിഹരിക്കുന്നതിന്  ഇത് സഹായിക്കുന്നു. തലവേദന, കൊടിഞ്ഞി എന്നിവ സുഖപ്പെടുത്തുന്നു. തളര്‍വാതത്തിനും ഇത് പ്രതിവിധിയാണ്. ശാരീരികവും മാനസികവുമായ ദാര്‍ബല്യങ്ങള്‍ നീക്കുന്നതിനും ഈ ആസനം സഹായിക്കുന്നു.

  

Friday, March 21, 2014

വൃശ്ചികാസനം (Vrischikasana)



ശീര്‍ഷാസനത്തില്‍ നിന്നിട്ട് കാലുകളും പുറവും പിന്നോട്ടു വളയ്ക്കുക. ചേര്‍ത്തുവച്ച കൈത്തലങ്ങള്‍ നീക്കി ശരീരസംതുലനത്തില്‍ ശ്രദ്ധിച്ചുകൊണ്ട് കൈമുട്ടുകള്‍ ശിരസ്സിനിരുവശത്തേക്കും മാറ്റുക. കൈമുട്ടുകള്‍ തറയില്‍ നിന്നുയര്‍ത്തുവാന്‍ പാടില്ല. ഉടലിനു മുകള്‍ഭാഗം അല്പം മുന്നോട്ടും കാലുകള്‍ പിന്നോട്ടും വളച്ച് കാലുകള്‍ തറയിലേക്കു കൊണ്ടുവരിക. ശിരസ്സ് ഉയര്‍ത്തിപ്പിടിച്ച് കൈത്തലങ്ങളിലേക്ക് ദൃഷ്ടിയൂന്നുക. സാധ്യമെങ്കില്‍ ഉള്ളംകാലുകള്‍ ശിരസ്സിനുമേല്‍ വയ്ക്കുക. ശിരസ്സ് തറയില്‍നിന്നുയര്‍ന്നു നില്ക്കണം. ശരീരഭാരം മുഴുവന്‍ കൈമുട്ടുകളിലും തറയില്‍വച്ചിട്ടുള്ള കൈത്തലങ്ങളിലുമായിരിക്കണം. ആവുന്നത്രനേരം ഈ നിലയില്‍ തുടരുക. പിന്നീട് ശീര്‍ഷാസനത്തിലേക്കും അതിനുശേഷം വജ്രാസനത്തിലേക്കും വിരിക.  അവസാനനിലയിലേക്കെത്തുമ്പോഴും സാധാരണനിലയിലേക്ക് തിരികെയെത്തുമ്പോഴും ശ്വാസം പിടിച്ചുവയ്ക്കുക. അവസാന നിലയില്‍, സാധാരണരീതിയില്‍ ശ്വസിക്കുക. സഹസ്രാരചക്രം, വിശുദ്ധിചക്രം, മണിപൂരചക്രം എന്നിവയില്‍ എകാഗ്രത അര്‍പ്പിക്കുക. ഈ ആസനത്തിനുശേഷം പശ്ചിമോത്തനാസനം ചെയ്യണം.


പ്രയോജനങ്ങള്‍

മൊത്തം ശരിരത്തെയും ബലപ്പെടുത്തി ശരീരം ക്ഷീണിക്കുന്നത് തടയുന്നു. തലേേച്ചാറിനെയും പീയൂഷ ഗ്ലന്ഥിയെയും ഊര്‍ജിതപ്പെടുത്തുന്നു. ശീര്‍ഷാസനം. ചക്രാസനം, ധനുരാസനം ഇവയുടെ പ്രയോജനങ്ങള്‍ ഈ ആസനംവഴിയും ലഭിക്കുന്നു.

  

പുകവലി മുഖേനയുള്ള ശ്വാസകോശരോഗങ്ങള്‍


മനുഷ്യശരീരത്തില്‍ ദോഷമുണ്ടാക്കുന്ന അനേകം ഘടകങ്ങള്‍ സിഗററ്റ്, ബീഡി എന്നിവയുടെ പുകയില്‍ അടങ്ങിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവ ടാറിന്റെ ഘടകം, നിക്കോട്ടിന്‍, ബെന്‍സ് പയറീന്‍, പൊളോണിയം, സെലീനിയം, കാര്‍ബണ്‍ മോണോക്‌സൈഡ് മുതലായവയാണ്.

പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ രക്ത ധമനികളെ സങ്കോചിപ്പിക്കുന്നു. ഇത് രക്ത ചംക്രമണത്തെ മന്ദീഭവിപ്പിക്കുകയും തദ്വാര കോശങ്ങള്‍ക്ക് ആവശൂമായ ഓക്‌സിജനും, പോഷകാംശങ്ങളും ലഭിക്കാതെ വരികയും ചെയ്യുന്നു. ഇത് ഹൃദയസ്തംഭനം, ശ്വാസകോശാര്‍ബുദം, ദഹനേന്ദ്രീയ അവയവങ്ങളെ ബാധിക്കുന്ന അര്‍ബുദം എന്നിവയ്ക്ക് കാരണമാകുന്നു. നിക്കോട്ടിനെക്കാളും വലിയ അപകടകാരികളാണ് ടാറിന്റെ ഘടകം, ബെന്‍സ്,
പയറീന്‍ തുടങ്ങിയ മറ്റു വസ്തുക്കള്‍.

ചികിത്സ

ഗോരോചനാദി ആവണക്കെണ്ണ സേവിക്കുക

  

Thursday, March 20, 2014

രക്തത്തിന്റെ കര്‍മ്മങ്ങള്‍ (Functions of Blood)



  • ശ്വസിക്കുമ്പോള്‍് അകത്ത് പ്രവേശിക്കുന്ന ഓക്‌സിജനെ ശ്വാസകോശത്തില്‍ നിന്നും ശരിരത്തിലെ വിവിധകോശങ്ങളിലേക്കും അവിടെ നിന്ന് പുറത്തു പോകേണ്ട കാര്‍ബണ്‍ഡയോക്‌സൈഡ് ശ്വാസകോശത്തിലുമെത്തിക്കുന്നു.
  • ദഹിച്ച ആഹാരപദാര്‍ത്ഥങ്ങളെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു.
  • ശരീരത്തില്‍ നിന്ന് പുറത്തു കളയേണ്ട വിസര്‍ജ്യ വസ്തുക്കളെ യഥാസ്ഥാനത്തെത്തിക്കുന്നു.
  • വിവിധിഗ്രന്ഥികളില്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളെ വഹിക്കുന്നു.
  • ശരിരോഷ്മാവ് നിയന്ത്രിക്കുന്നു.
  • രോഗാണു സംകമണം തടയുകയും ശരീരത്തെ പ്രതിരോധിക്കുകയും ചെയ്യുന്നതില്‍ രക്തത്തിലെ വെളുത്ത രക്താണുക്കള്‍ക്ക് പ്രധാന പങ്കുണ്ട്.
  • ശരീരത്തില്‍ ജലത്തിന്റെ അളവ് ക്രമീകരിക്കുന്നു.
  • ഇവക്കു പുറമെ പല കര്‍മ്മങ്ങളും രക്തത്താല്‍ നിര്‍വഹിക്കപ്പെടുന്നുണ്ട്.

  

പഞ്ചഭൂതങ്ങളും ത്രിദോഷങ്ങളും ആയുര്‍വേദത്തില്‍


ആര്‍ഷഭാരതത്തിലെ മറ്റുശാസ്ത്രങ്ങളെ പോലെതന്നെ ആയുര്‍വേദവും പഞ്ചഭുത സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുളളതാണ്. ദര്‍ശനങ്ങളില്‍വെച്ച് എറ്റവും പുരാതനമായതെന്ന് ദാര്‍ശനികന്മാര്‍ പരക്കെ സമ്മതിച്ചുകഴിഞ്ഞ സാംഖ്യദര്‍ശനമാണ് ആയുര്‍വേദതത്വങ്ങളുടെ മൂലം. പില്‍ക്കാലത്ത് വൈശേഷികദര്‍ശനവും ബുദ്ധദര്‍ശനവും ആയുര്‍വേദത്തിലേക്ക് അല്പാല്പം കടന്നുകൂടിയിട്ടുണ്ട്. ആയുര്‍വേദപ്രകാരം ജഗത് മുഴുവന്‍ പഞ്ചഭൂതാത്മകമാണ്. അതിനാല്‍ ശരീരവും പഞ്ചഭൂതജന്യമായി അവര്‍ കണക്കാക്കുന്നു. പഞ്ചമഹാഭൂതങ്ങള്‍ തമ്മില്‍ ചേര്‍ന്നുണ്ടാകുന്ന ശരീരത്തിലുളള ചൈലന്യത്തെ ശരിരി എന്നാണ് ആയുര്‍വേദത്തില്‍ വ്യവഹരിക്കുക. പഞ്ചമഹാഹാഭൂതങ്ങളും ശരിരിയും പേര്‍ന്നാല്‍ അത് ആയുര്‍വേദ പികിത്സയുടെ അധിഷ്ടാനമായി.

ശരീരത്തില്‍ ശരീരി അഥവാ ജീവന്‍ നിലനില്‍ക്കുന്നിടത്തോളം കാലം മാത്രമാണല്ലോ ചികിത്സയുടെ പ്രസക്തി. അതുകൊണ്ടാണ് പഞ്ചമഹാഭൂതസമവായ രൂപമായ ശരീരമെന്നു പറയാതെ ''പഞ്ചമഹാഭൂതശരിരിസമവായ'' എന്ന് ചേതനയെയുംകൂടി കൂട്ടിച്ചേര്‍ത്ത് ആചാര്യന്‍ പറഞ്ഞത്. 

ശരീരത്തിന്റെ രുപം ഭൂമിയില്‍ നിന്നും അതിലെ ദ്രവാംശം ജലത്തില്‍ നിന്നും ചൂട് അഗ്നിയില്‍ നിന്നും ഉണ്ടായവയാണ്. ശരീരത്തിലെ ദ്വാരങ്ങള്‍ ആകാശവും, ചേതന ബ്രഹ്മാവുമത്രെ. ഇങ്ങനെയാണ് പഞ്ചമഹാഭൂതങ്ങളുടെ ശരിരത്തിലെ സ്ഥിതിയെപ്പറ്റി ചരകന്‍ പറഞ്ഞിട്ടുള്ളത്.

  

Wednesday, March 19, 2014

ആയുര്‍വേദത്തിലെ ശസ്ത്രക്രിയാ വിഭാഗം


വേദകാലത്തിനു മുമ്പ് വേരുറച്ച ആയുര്‍വേദം വേദകാലത്ത് വളര്‍ന്ന് സംഹിതാകാലത്ത് ഫലപുഷ്പസമൃദ്ധമായി. എന്നാല്‍ 500 ബി.സി. മുതല്‍ 600 എ.ഡി വരെയുളള ണൗദ്ധകാലത്ത് ആയുര്‍വേദത്തിലെ ഔഷധ വിഭാഗം പോഷിച്ചുവന്നെങ്കിലും ശസ്ത്രക്രിയാ വിഭാഗം തികച്ചും നശിച്ചുപോവുകയാണുണ്ടായത്. അസ്ഥാനത്തും അഹിംസ പ്രചചരിപ്പിച്ചതിന്റെ ഫലമായി ശസ്ത്രകര്‍മ്മം പാപമെന്ന നിലയില്‍ വീക്ഷിക്കപ്പെടാന്‍ തുടങ്ങിയതോടുകൂടി ശസ്ത്രക്രിയാവിഗ്ദന്മാര്‍ അസ്പൃശ്യരായിത്തീര്‍ന്നു. ഇതിന്റെ ഫലമായി ശസ്ത്രക്രിയാ വിഭാഗം ആരും പഠിക്കാനോ പ്രചരിപ്പിക്കാനോ ഇഷ്ടപ്പെടാതായി. ഇതിനെത്തുടര്‍ന്നാണ് ആയുര്‍വേദത്തിലെ രസശാസ്ത്രവിഭാഗം പരിപുഷ്ടമായത്. ഏതു രോഗത്തിനെയും രസപ്രയോഗം കൊണ്ട് ചികിത്സിച്ചു മാറ്റാമെന്ന ഒരു നിലയിലേക്ക് ആയുര്‍വേദം ക്രമേണ എത്തിച്ചേര്‍ന്നു. വളരെ ചെറിയ മാത്രയില്‍ ആയാസംകൂടാതെ ഉപയോഗിക്കാവുന്ന രസൗഷധങ്ങളുടെ ആവിര്‍ഭാവവും 13-ാം നുറ്റാണ്ടോടുകൂടി ശസ്ത്രക്രിയയെ തീരെ പുറന്തളളാന്‍ സഹായിച്ചു. സംഹിതാകാലത്തിനു ശേഷം 5-ാം നുറ്റാണ്ടുവരെ ആയുര്‍വേദത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടായി എന്നുപറയാന്‍ വയ്യ ശസ്ത്രക്രിയ വിഭാഗം ക്രമേണ നാശം പ്രാപിക്കുകയും ഔഷധവിഭാഗത്തില്‍ അല്പാല്പം ചില പുരോഗതികള്‍ ഉണ്ടാവുകയും ചെയ്തു. ശാസ്ത്രീയഗ്രന്ഥങ്ങള്‍ ഒന്നും അക്കാലത്തു നിര്‍മ്മിക്കപ്പെട്ടില്ല.

ഭദ്രാസനം



വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടുകള്‍ ആകാവുന്നത്ര അകലത്തില്‍ വയ്ക്കുക. പാദങ്ങള്‍ നിതംബത്തിനു താഴെ ഉള്ളംകാല്‍ മുകളിലേക്ക് അഭിമുഖമായും പാദങ്ങളുടെ മുകള്‍വശം തറയിലമര്‍ത്തിയും വയ്ക്കുക. പാദങ്ങള്‍ക്കു മുകളില്‍ നിതംബം തറയിലമര്‍ത്തി ഇരിക്കുക. ബലംപിടിക്കാതെ കാല്‍മുട്ടുകള്‍ വീണ്ടും അകറ്റുക. കൈത്തലങ്ങള്‍ കാല്‍മുട്ടുകളില്‍ വയ്ക്കുക. മനസ്സും ശരീരറ്വും സ്വസ്ഥമാക്കി നാസികത്തുമ്പില്‍ കണ്ണുകളുറപ്പിക്കുക. മനസ്സ് ആജ്ഞാചക്രത്തിലോ സ്വാധിഷ്ഠാനചക്രത്തിലോ എകാഗ്രമാക്കുക. ശ്വസനം സാധാരണ രീതിയിലായിരികണം. കഴുത്തും പുറവും നിവര്‍ത്തിപ്പിടിക്കുക.

പ്രയോജനങ്ങള്‍

ആത്മീയനേട്ടങ്ങള്‍ക്ക് ഈ ആസനം സഹായകമാണ്. മൂലാധാരചക്രത്തില്‍ നിഷ്‌ക്രിയമായി കിടക്കുന്ന കുണ്ഡലിനീ ഊര്‍ജത്തെ ഉണര്‍ത്തുവാന്‍ ഈ ക്രിയ വഴി സാധിക്കുന്നു. ശരീരത്തിലുണ്ടാകുന്ന ജൈവവിഷങ്ങളെ നീക്കുന്നു എന്ന ശാരീരികനേട്ടവും ഈ ക്രിയക്കുണ്ട്. അങ്ങനെ ശരീരം രോഗവിമുക്തമാകുന്നു.

വീരാസനം


വജ്രാസനത്തില്‍ ഇരിക്കുക. വലതുകാല്‍മുട്ട് ഉയര്‍ത്തി വലതുപാദം ഇടതുകാല്‍മുട്ടില്‍ സ്പര്‍ശിക്കത്തക്കവിധം തറയില്‍ വയ്ക്കുക. വലതുകൈമുട്ട് വലതു കാല്‍മുട്ടില്‍വച്ച് വലതു കൈത്തലത്തിനുള്ളില്‍ താടിയൂന്നുക. ഇടത് കൈത്തലം ഇടത് കാല്‍മുട്ടില്‍ വയ്ക്കുക. കണ്ണുകളടയ്ക്കുക. മനസ്സും ശരീരവും സ്വസ്ഥമാക്കി ഈ നിലയില്‍ വിശ്രമിക്കുക. സാധാരണഗതിയില്‍ ശ്വസിക്കുക. പുരികങ്ങള്‍ക്കു മദ്ധ്യേ മൂന്നാം കണ്ണില്‍ അതായത് ആജ്ഞാചക്രത്തില്‍ ഏകാഗ്രതയര്‍പ്പിക്കുക.

പ്രയോജനങ്ങള്‍

തുടക്കക്കാര്‍ക്ക് മനസ്സിനെ എകാഗ്രമാക്കുവാനും ഇന്ദ്രിയബോധങ്ങളെ ഉള്ളിലേക്കു തിരിച്ച് പ്രത്യാഹാരത്തിലൂടെ മനസ്സിനെ ഉറപ്പുള്ളതാക്കി ധാരണയിലെത്തുവാനും ഈ ആസനം സഹായിക്കുന്നു. ഈ ആസനം ധ്യാനാവസ്ഥയെ ആഴപ്പെടുത്തുന്നു. മനസ്സിനു ശാന്തി നല്‍കുന്നു. ക്കീണിതരായ വിദ്യാര്‍ത്ഥികള്‍ക്കും മനസുറപ്പില്ലാത്ത സ്ത്രീകള്‍ക്കും സംഘര്‍ഷം നിറഞ്ഞ വ്യക്തികള്‍ക്കും സ്വസ്ഥത നല്കുന്നു.

പകരമുള്ള ക്രിയ - മറ്റൊരു നിലയിലും വീരാസനം ചെയ്യുവാന്‍ സാധിക്കും. വജ്രാസനത്തില്‍ ഇരിക്കുക. വലതുകാല്‍ ശരീരത്തിനു മുന്‍ഭാഗത്തേക്ക് വലിച്ചു വയ്ക്കുക. വലതുകാല്‍ ഉയര്‍ത്തി മുട്ടുമടക്കി വലതുപാദം ഇടതുതുടയില്‍, ഉള്ളംകാല്‍ മുകളിലേക്ക് അഭിമുഖമായി വയ്ക്കുക. കൈത്തലങ്ങള്‍ ചേര്‍ത്തുവച്ച് കൈകള്‍ ശിരസ്സിനു മുകളില്‍ ഉയര്‍ത്തിപ്പിടിക്കുക. കൈയുടെ മുകള്‍ഭാഗം കാതുകളെ സ്പര്‍ശിക്കണം കണ്ണുകളടയ്ക്കുക. ഇടതുകാല്‍വിരലുകള്‍കൊണ്ട് ശരീരത്തെ തുലനംചെയ്ത്. കാല്‍മുട്ടുമുട്ടുകളില്‍ എണീറ്റുനില്‍ക്കുക. ഈ നിലയില്‍ അല്പനേരം നിന്നശേഷം വജ്രാസനത്തിലേക്കു തിരിച്ചെത്തുക. ഇടതുകാല്‍പാദം വലതുതുടയില്‍ വച്ചുകൊണ്ടും ഈ നില ആവര്‍ത്തിക്കുക. മൂന്നാംകണ്ണില്‍ എകാഗ്രതയര്‍പ്പിക്കുക. കഴുത്തും പുറവും നിവര്‍ന്നിരിക്കുവാന്‍
ശ്രദ്ധിക്കണം. സാധാരണരീതിയിന്‍ ശ്വസിക്കുക.

മുന്‍കരുതലുകള്‍

ശ്രദ്ധാപൂര്‍വ്വം ചെയ്യുക. പുറം വളയ്ക്കാതെ നിവര്‍ന്നിരിക്കണം. മുന്നോട്ടോ പിന്നോട്ടോ ശരീരം വളയ്ക്കുവാനും പാടില്ല. 

പ്രയോജനങ്ങള്‍

നട്ടെല്ലിന്റെ വേദന ഇല്ലാതാക്കുന്നു.

Tuesday, March 18, 2014

സിംഹാസനം


വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടുകള്‍ ആവുന്നത്ര അകലത്തില്‍ വയ്ക്കുക. കൈത്തലങ്ങള്‍ ശരീരത്തിനു മുന്‍ഭാഗത്ത് തറയില്‍ വയ്ക്കുക. വിരലുകള്‍ ശരീരത്തിനുനേരേ ചൂണ്ടിയിരിക്കണം. കൈകള്‍ വളയ്ക്കാതെ ശരീരം മുന്നോട്ടു കുനിച്ച് ഭാരം കൈകളില്‍ താങ്ങുക. ശിരസ് പിന്നോട്ടു വളച്ച് വായ് ആവുന്നത്ര തുറന്നുപിടിക്കുക. നാവ് പുറത്തേക്കു നീട്ടുക. കണ്ണുകള്‍, പുരികങ്ങള്‍ക്കു മധ്യേ മൂന്നാംകണ്ണില്‍ എകാഗ്രമാക്കുക. നാസികവഴി ശ്വസിച്ച്, ശ്വാസം പുറത്തേക്കു വിടുമ്പോള്‍ സാവധാനത്തില്‍ സിംഹത്തെപ്പോലെ ഗര്‍ജിക്കുക.

ശ്വാസം പുറത്തുവിടുമ്പോള്‍ നാവ് ഇടത്തേക്കും വലത്തേക്കും ചലിപ്പിക്കുക. പത്തു തവണ ആവര്‍ത്തിക്കുക. രോഗശമനത്തിനായി ഈ ആസനം ചെയ്യുന്നവര്‍ പതിനഞ്ചുമുതല്‍ മുപ്പതുതവണവരെ ചെയ്യണം. വിശുദ്ധിചക്രത്തില്‍ മനസ്സിനെ ഏകാഗ്രമാക്കുകയും വേണം.

പ്രയോജനങ്ങള്‍ 

കാത്, മൂക്ക്, തൊണ്ട, വായ് എന്നിവയുടെ പ്രശ്‌നങ്ങള്‍ മൂലം വിഷമതയനുഭവിക്കുന്നവര്‍ക്കും വിക്കുള്ളവര്‍ക്കും ഈ ആസനം വഴി അതിശയകരമായ ഫലസിദ്ധിയുണ്ടാകുന്നു. 'സര്‍വരോഗഹര' അഥവാ എല്ലാ രോഗങ്ങളും ഇല്ലാതാക്കുന്നത് എന്നും ഈ ആസനത്തെ വിശേഷിപ്പിക്കുന്നു. അതിനാല്‍ ആരോഗ്യമുള്ളവരും, രോഗങ്ങളെ ചെറുക്കുന്നതിനായി ഈ ക്രിയ പതിവായി ചെയ്യുന്നത് നല്ലതാണ്‌.  

Monday, March 17, 2014

വജ്രാസനം


കാല്‍മുട്ടുകളില്‍ ഇരിക്കുക. കാല്‍പാദങ്ങള്‍ പിന്നോട്ടാക്കി ഇരുപാദങ്ങളിലെയും പെരുവിരലുകള്‍ പരസ്പരം തൊടുവിച്ച് വയ്ക്കുക. ഉപ്പൂറ്റികള്‍ അകറ്റി, എന്നാല്‍ കാല്‍മുട്ടുകള്‍ ഒന്നിച്ചു ചേര്‍ത്ത് വയ്ക്കണം. നിതംബം ഉപ്പൂറ്റികള്‍ക്കു മേല്‍ താങ്ങിവയ്ക്കുക. കൈത്തലങ്ങള്‍ കാല്‍മുട്ടുകള്‍ക്കുമേല്‍ വയ്ക്കണം. നട്ടെല്ലും കഴുത്തും നിവര്‍ത്തിവച്ച് ശരീരം അയവുള്ളതാക്കുക. ശ്വാസം സാധാരണഗതിയിലായിരിക്കണം. ആജ്ഞാചക്രത്തില്‍ അഥവാ മൂന്നാം കണ്ണില്‍ ഏകാഗ്രതയര്‍പ്പിക്കുക. ഭക്ഷണത്തിനു മുമ്പ് പതിനഞ്ചു മിനിറ്റു നേരം പതിവായി വജ്രാസനം ചെയ്താല്‍ ശരീര ഭാരം കുറയ്ക്കുവാന്‍ സാധിക്കും. ദഹനക്കുറവുള്ളവരും ആരോഗ്യമുള്ളവര്‍പോലും ഭക്ഷണശേഷം പതിനഞ്ചോ മുപ്പതോ മിനിറ്റുനേരം ഈ ആസനം ചെയ്യേണ്ടതാണ്.

പ്രയോജനങ്ങള്‍ 

വജ്ര എന്നത് പ്രാണശക്തി പ്രവഹിക്കുന്ന ഒരു നാഡിയുടെ പേരാണ്. വജ്രം എന്നും ഈ വാക്കിന് അര്‍ത്ഥമുണ്ട്. ലൈംഗികാവയവങ്ങളും മൂത്രവിസര്‍ജനവ്യവസ്ഥയുമായി ബന്ധപ്പെട്ട നാഡിയാണിത്. അതിനാല്‍ ഈ ആസനം ഉദരം, കുടലുകള്‍ എന്നിവയ്ക്ക് പ്രത്യക്ഷമായ രീതിയില്‍ത്തന്നെ ഫലം ചെയ്യുന്നു. 72000 നാഡികള്‍ ഉത്ഭവിക്കുന്ന കന്ദ അഥവാ നാഭീപ്രദേശത്തെയും ബാധിക്കുന്ന ആസനമാണിത്. അതിനാല്‍ വജ്രാസനത്തിന്റെ പ്രയോജനങ്ങള്‍ നിരവധിയാണ്. ഉദരത്തിലെ പ്രശ്‌നങ്ങള്‍, വാതസംബന്ധമായ വേദനകള്‍, വായു, കാല്‍വേദന, ലൈംഗീകത്തകരാനുകള്‍, മൂത്രസംബന്ധമായ ക്രമക്കേടുകള്‍ എന്നിവ ഈ ആസനത്തിലൂടെ പരിഹരിക്കവെടുന്നു. വജ്രാസനമെന്ന പേരിനെ അര്‍ത്ഥവത്താക്കിക്കൊണ്ട് ഈ ആസനം പുരുഷരേതസ്സിനെ വജ്രത്തോളം ശക്തിയുള്ളതാക്കുന്നു.



വാതസംബന്ധമായ രോഗങ്ങളാണ് സ്‌പോണ്ടിലൈറ്റിസ്, നടുവേദന, മുട്ടുവേദന തുടങ്ങി മറ്റെല്ലാ സന്ധിയെ ബാധിക്കുന്ന അസുഖങ്ങള്‍. ഐടി കമ്പനികളിലും മറ്റ് വളരെ നേരം കമ്പ്യൂട്ടറിനുമുന്നിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കു ഇത്തരം അസുഖങ്ങള്‍ സര്‍വ്വസാധാരണമാണ്. ഈ അസുഖങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്കു നിര്‍ദ്ദേശിക്കാന്‍ സാധിക്കാറില്ല. വളരെയധികം പാര്‍ശ്വഫലങ്ങള്‍ ഉള്ള വേദനസംഹാരികളാണ് മിക്കവാറും ഇതിന് നല്‍കിവരുന്നത്. കഴിക്കുന്ന മരുന്ന് ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടി വരുന്നു. ഈ ആസനം എല്ലാദിവസവും 15 മിനിട്ടുവീതം ചെയ്താല്‍ ( ഇതിനൊപ്പം ത്രാടകം കൂടി ചെയ്താല്‍ നല്ലത് ) ഈ പറഞ്ഞ അസുഖങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കും.

Friday, March 14, 2014

സുഖാസനം


കാലുകള്‍ മുന്നോട്ടു നീട്ടി തറയിലിരിക്കുക. വലതുകാല്‍ മടക്കി പാദം ഇടതുതുടയുടെ അടിയില്‍ വയ്ക്കുക. ഇടതുകാല്‍ മടക്കി പാദം വലതുതുടയുടെ അടിയിലും വയ്ക്കുക. കൈവിരലുകള്‍ ചിന്മുദ്രയിലോ ജ്ഞാനമുദ്രയിലോ പിടിച്ച് കൈത്തലങ്ങള്‍ കാല്‍മുട്ടുകളിന്മേല്‍ വയ്ക്കുക. കഴുത്ത്, നട്ടെല്ല് ഇവ വളയ്ക്കാതെ ഇരിക്കുക. ആജ്ഞാചക്രത്തില്‍, അതായത് മൂന്നാം കണ്ണില്‍ കണ്‍പുരികങ്ങള്‍ക്കു മദ്ധ്യേൂ ഏകാഗ്രതയര്‍പ്പിക്ക്ുക. ഈ നിലയില്‍ വളരെയേറെ നേരം ഇരിക്കുവാനാഗ്രഹിക്കുന്നവര്‍ എളുപ്പത്തിനായി കാല്‍മുട്ടുകള്‍ നെഞ്ചിനുനേരെ ഉയര്‍ത്തി വച്ച് ഒരു തുണിയോ ടവ്വലോ കാല്‍മുട്ടുകളില്‍ ചുറ്റി വയ്ക്കുക. ഇത് കാലുകള്‍ക്ക് താങ്ങുനല്‍കും. കൂടാതെ കാലുകളിലേക്കുള്ള രക്തയോട്ടം തടസ്സമില്ലാതാക്കുകയും ചെയ്യും. കാലുകള്‍ എളുപ്പം  വഴങ്ങാത്തവര്‍ക്കും പ്രായമേറിയവര്‍ക്കും ധ്യാനത്തിന് ശരിരത്തെ സജ്ജമാക്കുന്നതിന് ഈ ക്രിയ അത്യാവശ്യമാണ്.

പ്രയോജനങ്ങള്‍



 പേരു സൂചിപ്പിക്കുന്നതുപോലെ ഇത്്‌വളരെ സുഖപ്രദമായ ഒരാസനമാണ്. ക്ഷീണമോ സംഘര്‍ഷമോ കൂടാതെ വളരെ നേരം ഈ നിലയില്‍ ഇരിക്കുവാന്‍ സാധിക്കും. മനസിനും ആത്മാവിനും ശരീരത്തിനും ഇതുമൂലം ശാന്തി ലഭിക്കുന്നു. മ്റ്റു ധ്യാനാസനങ്ങള്‍ ചെയ്യുന്നതിന് ശരീരത്തെ സജ്ജമാക്കാനും ശ്വസനക്രിയയെ സമരസപ്പെടുത്താനും സുഖാസനം വഴി സാധിക്കുന്നു.

  

സ്വസ്തികാസനം


 
കാലുകള്‍ മുന്നോട്ടു നീട്ടി തറയിലിരിക്കുക. ഇടതുകാല്‍ മടക്കി പാദം വലത്തേ അകം തുടയോടു ചേര്‍ത്തു വയ്ക്കുക. വലതുകാല്‍ മടക്കി ഇടതുകാലിനു മുകളിലായി വയ്ക്കുക. വലതുകാലിലെ വിരലുകള്‍ ഇടതുകാലിന്റെ തുടയ്ക്കും കാല്‍വണ്ണയിലെ പേശികള്‍ക്കും ഇടയ്ക്കായി വയ്ക്കുക. അല്ലെങ്കില്‍, രണ്ടു കാലുകളിലേയും വിരലുകള്‍ ചിത്രത്തിലേതുപോലെ സ്വതന്ത്രമായി വയ്ക്കുക. കൈവിരലുകള്‍ ജ്ഞാനമുദ്രയില്‍ അല്ലെങ്കില്‍ ചിന്‍മുദ്രയില്‍വച്ച് കൈകള്‍ കാല്‍മുട്ടുകള്‍ക്കുമേല്‍ വയ്ക്കുക. കഴുത്തും നട്ടെല്ലും നിവര്‍ത്തിവച്ച് ഇരിക്കുക. ആജ്ഞാചക്രത്തില്‍ അഥവാ മൂന്നാംകണ്ണില്‍ (കണ്‍പുരികങ്ങള്‍ക്കു മദ്ധ്യേ) എകാഗ്രതയര്‍പ്പിക്കുക.

മുന്‍കരുതലുകള്‍ - യോഗയില്‍ തുടക്കക്കാരായവര്‍ക്കു യോജിച്ച എളുപ്പമുള്ള ധ്യാനനിലയാണിത്. വാതസംബന്ധമായ വേദനകളോ നട്ടെല്ലിനു പ്രശ്‌നമോ ഉള്ളവര്‍ ഈ ആസനം അഭ്യസിക്കരുത്.


പ്രയോജനങ്ങള്‍ - സ്വസതിക എന്നാല്‍ ശുഭസൂചകം എന്നാണര്‍ത്ഥം. ഈ ആസനം സാധകന് സന്തോഷവും സ്വസ്ഥതയും നല്‍കുന്നു. പ്രിാണായാമം തുടങ്ങിയ ഉയര്‍ന്നനിലയിലുള്ള ക്രിയകള്‍ ഈ ആസനത്തില്‍ ചെയ്യുക എളുപ്പമാണ്. സ്വസ്തികാസനം നാഡീവ്യവസ്ഥയെ അ്പ്പാടെ ഊര്‍്ജസ്വലമാക്കി പുതുജീവന്‍ നല്‍കുന്നു. കാല്‍വേദന, അമിതവിയര്‍പ്പ് എന്നിവ പരിഹരികപ്പെടുന്നു. മന്ത്രജപം അഥവാ മന്ത്രോച്ചാണത്തിനു പറ്റിയ വളരെ സുഖകരമായ ആസനമാണിത്. അസ്വന്ധതകൂടാതെ വളരെ നേരം ഈ നിലയില്‍ ഇരിക്കുവാന്‍ സാധിക്കും.

സിദ്ധാസനം


കാലുകള്‍ മുന്നോട്ട് അകലത്തിന്‍വച്ച് ഇരിക്കുക. ഇടതുകാല്‍മുട്ട് മടക്കി പാദം പിന്നിലേക്കാക്കി ഉപ്പൂറ്റി ഗുദഭാഗത്തിനു ചുവടെ അമര്‍ന്നിരിക്കത്തക്ക രീതിയില്‍ വയ്ക്കുക. അതേസമയം ഈ പാദത്തിന്റെ ഉള്‍ഭാഗം വലതുതുടയുടെ അടിഭാഗത്തായി ചേര്‍ന്നിരിക്കേണ്ടതാണ്. വലതുകാല്‍ മടക്കി ഉപ്പൂറ്റി ഇടുപ്പെല്ലിന്റെ ചുവട്ടില്‍ അഥവാ ജനനേന്ദ്രിയം തുടങ്ങുന്നഭാഗത്ത് അമര്‍ന്നിരിക്കത്തക്ക രീതിയില്‍ വയക്കുക. വലതു കണങ്കാല്‍ ഇടതു കണങ്കാലിന്റെ മുകളിലായിരികണം. ഇടതുകാലിന്റെ വിരലുകള്‍ വലതുതുടയ്ക്കും കാല്‍വണ്ണയിലെ പേശികള്‍ക്കും ഇടയിലായി വയ്ക്കുക. കണ്ണുകളടച്ച് കൈവിരലുകള്‍ ചിന്‍മുദ്രയില്‍ അല്ലെകില്‍ ജ്ഞാനമുദ്രയില്‍ വയ്ക്കുക. ആജ്ഞാചക്രത്തില്‍ അതായത്, മൂന്നാം കണ്ണില്‍ ( കണ്‍പുരികങ്ങള്‍ക്കു മദ്ധ്യേ) എകാഗ്രതയര്‍പ്പികക്കുക.



ഇത് പുരുഷന്മാര്‍ക്കുവേണ്ടിയുള്ള ആസനമാണ്. പകരം സ്ത്രീകള്‍ക്കുവേണ്ടിയുള്ളത് 'സിദ്ധയോനി ആസന'മാണ്. ഇതിന് വലതുകാല്‍ മടക്കി ഉപ്പുറ്റി യോനീമദ്ധ്യത്തില്‍ അമര്‍ത്തിവയ്ക്കുക. ഇടതുകാല്‍ മടക്കി ഉപ്പുറ്റി ഇടുപ്പെല്ലിനു ചുവട്ടില്‍ അശവാ യോനിക്കു മുകളിലായി അമര്‍ന്നിരിക്കത്തക രീതിയില്‍ വയ്ക്കുക.

മുന്‍കരുതലുകള്‍ - വാതസംബന്ധമായ വേദനകളോ നട്ടെല്ലിനു തകരാറുകളോ ഉള്ളവര്‍ ഈ ക്രിയ ചെയ്യുവാന്‍ പാടില്ല.

പ്രയോജനങ്ങള്‍ - യോഗയില്‍ ബ്രഹ്മചര്യത്തിനു വളരെ പ്രാധാന്യമുണ്ട്. ഈ ആസനത്തിലൂടെ ബ്രഹ്മചര്യത്തില്‍ നൈപുണ്യം നേടാനാവും. വീര്യം അഥവാ പുരുഷരേതസുമായി ബന്ധവെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. രേതസ് ജീവോര്‍ജം അഥവാ ഓജസ് ആയി രൂപാന്തരപ്പെടുന്നു. ഇാ ജീവോര്‍ജം നിദ്രാവസ്ഥയിലുള്ള കുണ്ഡലിനീ ഊര്‍ജത്തെ ഉണര്‍ത്തിക്കൊണ്ട് മുകളിലേക്ക് ഇയരുന്നു. ഇത് മനസ്സിനെ ഉറപ്പുള്ളതാക്കുന്നു. ഈ നിലയില്‍ ശുക്ലക്കുഴലുകള്‍ക്ക് അയവു ലഭിക്കുന്നു. അതിന്റെ ഫലമായി മൂലബന്ധം, വജ്രോളിമുദ്ര എന്നിവ ആയാസം കൂടാതെ ചെയ്യാനാകുന്നു. ശരീരത്തിലെ വൈകാരികവും മാനസികവും ശാരീരികവുമായ മൂന്നുതരം ഊര്‍ജങ്ങളും സംതുലിതമായി ചേര്‍ച്ചയിലെത്തിച്ചേരുന്നു. അങ്ങനെ ധ്യാനാവസ്ഥയിലേക്ക് എളുവത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുന്നു.
  

 


താഴ്ന്ന രക്തസമ്മര്‍ദ്ദം (Hypo Tension)


ശരിയായ രക്തചംക്രമണം കൊണ്ടേ ശരീരാവയവങ്ങള്‍ക്കും പ്രധാന നിയന്ത്രണകേന്ദ്രങ്ങള്‍ക്കും ഓക്‌സിജനും മറ്റു പോഷകാംശങ്ങളും തുടര്‍ച്ചയായി ലഭ്യമാകൂ. പ്രായപൂര്‍ത്തിയഗയ ഒരാള്‍ക്ക് ഉണ്ടായിരിക്കേണ്ട രക്തസമ്മര്‍ദ്ദം 120/80 nmhg ആണ്. ഇതില്‍
നിന്നു കുറഞ്ഞാല്‍ രക്തചംക്രമണം മന്ദഗതിയിലാകുകയും തദ്വാര പല അവയവങ്ങള്‍ക്കും നിയന്ത്രണ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനമാന്ദ്യത സംഭവിക്കുകയും ചെയ്യുന്നു. ഇത് ആരംഭത്തില്‍ തളര്‍ച്ചയില്‍ തുടങ്ങി, മരണത്തില്‍ വരെ ചെന്നെത്തിക്കുന്നു.

രക്തമര്‍ദ്ദം കുറയുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനകാരണങ്ങള്‍ ആഹാരകുറവ്, ശരീരത്തില്‍ ജലാംശത്തിന്റെയും ഉപ്പിന്റെയും കുറവുണ്ടാവുക, കാന്‍സര്‍, പ്രമേഹം, ഹൃദയ സ്തംഭനം, രക്തസ്രാവം എന്നിവയാണ്. ഇതിനു പുറമേ അത്യദ്ധ്വാനം, വാര്‍ദ്ധക്യം, രക്തസമ്മര്‍ദ്ദം കുറക്കുന്നതിനുളള ഔഷധങ്ങളുടെ അമിത ഉപയോഗം ഇവയുമൊക്കെ കാരണങ്ങളാകാം.

കാരണം കണ്ടുപിടിച്ച് അതിനു പ്രതിവിധി ചെയ്യണം. കഞ്ഞിവെളളത്തില്‍ ധാരാളം ഉപ്പ് ചേര്‍ത്ത് കഴിക്കാം. കരിക്കിന്‍ വെളളം വളരെ ഫലപ്രദമായി ഉപയോഗിക്കാം.

Monday, March 10, 2014

രക്തസമ്മര്‍ദ്ദം ( Hyper Tension )


മനുഷ്യശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ ആവശ്യാനുസരണം രക്തം എത്തിക്കുന്നത് ഹൃദയമാണ്. ഒരു പമ്പിന്റെ രീതിയിലുളള ഹൃദയത്തിന്റെ പ്രവര്‍ത്തനം മുലം രക്തം സമ്മര്‍ദ്ദത്തോടുകുടി ധമനികളിലേയ്ക്ക് പ്രവേശിക്കുന്നു. ഈ സമ്മര്‍ദ്ദത്തെയാണ് രക്തസമ്മര്‍ദ്ദം എന്നു പറയുന്നത്.

ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. ഹൃദയം ചുരുങ്ങുമ്പോള്‍ രക്തം പുറത്തേയ്ക്ക് തളളുകയും തത്ഫലമായി രക്തം രക്തക്കുഴലുകളില്‍ കുടി പ്രവഹിക്കുകയും ചെയ്യുന്നു. പ്രസതുത രക്തം രക്തക്കുഴലിന്റെ ഭിത്തിയില്‍ ശക്തിയായി ഉണ്ടാക്കുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം.

ഈ രക്തസമ്മര്‍ദ്ദം ഹൃദയം പമ്പുചെയ്യുന്ന രക്തത്തിന്റെ അളനേയും രക്തക്കുഴലുകളുടെ ഭിത്തിയില്‍ നിന്നു വരുന്ന രോധത്തെയും ആണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. സിസ്റ്റോളിക് സമ്മര്‍ദ്ദം എന്നറിയപ്പെടുന്ന ഈ .്രപക്രിയ ഹൃദയസങ്കോചത്തിന്റെ  ഫലമായി രക്തധമനികളില്‍ അനുഭവപ്പെടുന്ന ശക്തിയാണ്.

സാധാരണ പ്രായപൂര്‍ത്തിയായവരില്‍ സിസ്റ്റോളിക സമ്മര്‍ദ്ദം 120 മുതല്‍ 150 വരെ ആയിരിക്കും.

ഹൂദയം വികസിക്കുമ്പോഴുളള മര്‍ദ്ദത്തിന് ഡയസ്റ്റോളിക് മര്‍ദ്ദം എന്നാണറിയപ്പെടുന്നത്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഡയസ്റ്റോളിക് സമ്മര്‍ദ്ദം 80 മുതല്‍ 90 വരെ ആയിരിക്കും. സാധാരണ രക്തസമ്മര്‍ദ്ദം സിസ്റ്റോളിക് -` ഡയസ്റ്റോളിക് 120/80 mmhg. അത് പ്രായത്തിനനുസരിച്ച് 150/90 mmhg വരെ കുടാം. പക്ഷെ അതില്‍ കൂടുതലാണെങ്കില്‍ ആ വ്യക്തി രക്താതിസമ്മര്‍ദ്ദരോഗിയാണ്.

രക്തസമ്മര്‍ദ്ദം രണ്ടുതരത്തിലുണ്ട്. കാരണം കണ്ടുപിടിക്കാന്‍ സാധിക്കാത്ത പ്രൈമറിഹൈപ്പര്‍ ടെന്‍ഷന്‍, ചില ആന്തരവയവങ്ങളുടെ അസ്വാസ്ഥ്യം മൂലമുണ്ടാകുന്ന സെക്കന്ററി ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയാണവ. ചില രക്തസമ്മര്‍ദ്ദരോഗികളുടെ രക്തധമനികള്‍ക്ക് കേടുവന്ന് അവയുടെ ഭിത്തികളുടെ കനം കുടുകയും ഉള്‍വ്യാസം കുറയുകയും ചെയ്യുന്നതിന്റെ ഫലമായി രക്തസമ്മര്‍ദ്ദം കൂടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുകയും ചെയ്യുന്നു. അമിതമായ രക്തസമ്മര്‍ദ്ദം മൂലം തലച്ചോറിലെ ധമനികള്‍ക്ക് കേടുവന്ന് അവ പൊട്ടുന്നു. മാലിഗ്നളന്റ് ഹൈപ്പര്‍ ടെന്‍ഷന്‍ എന്നറിയപ്പെടുന്ന ഈ അവസ്ഥ അതീവ ഗുരുതരമാണ്.

ഉന്മേഷക്കുറവ്, ക്ഷീണം, ഉറക്കക്കുറവ്, തലയ്ക്ക് പിന്‍വശം വേദന, തലവേദന, തലചുറ്റല്‍, കാഴ്ചക്കുറവ് എന്നിവയാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍.

കയറ്റം കയറുമ്പോള്‍് ശ്വാസം മുട്ടല്‍, ഹൃദയത്തിന്റെ വലിപ്പം വര്‍ദ്ധിക്കുക, കാലിന്റെ പാദങ്ങളില്‍ നീരു വരുക എന്നീ ഘട്ടങ്ങളില്‍ ഇത് എത്തിച്ചേരുന്നു.

തലച്ചോറില്‍ രക്തസ്രാവം, രക്തം കട്ടപിടിക്കുക എന്നിവയ്ക്ക് പുറമേ പക്ഷാഘാതം, ബുദ്ധിമാന്ദ്യം, മരണം എന്നിവയും രക്താതിസമ്മര്‍ദ്ദത്താല്‍ ഉളവാകുന്ന ദോഷഫലങ്ങളാണ്.

ചികിത്സ


സര്‍പ്പഗന്ധി ഗുളിക ജീരകകഷായത്തില്‍ കാലത്തും രാത്രിയും സേവിക്കുന്നത് രക്താതിസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്. മലബന്ധവും, വായുക്ഷോഭവും നീര്‍വീക്കവും ഇല്ലാതാക്കാന്‍ കല്പദ്രുമകല്പം രാത്രി കിടക്കാന്‍ നേരത്ത് കഴിക്കണം. ശരീരത്തിലെ അമിതമായ ഉപ്പിന്റെ അംശം മുത്രത്തില്‍ കൂടി പുറത്തുപോകാനും ഈ ഔഷധം സഹായിക്കുന്നു. രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാറുളള കൊഴുപ്പിനേയും സന്ദര്‍ഭവശാല്‍ രക്തക്കുഴലുകളില്‍ കൂടി ഒഴുകിവരുന്ന രക്തക്കട്ടകളേയും അലിയിച്ചു കളയാനുളള ക്ഷാരപ്രയോഗങ്ങളും യുക്തിപുര്‍വ്വം ചെയ്യണം.

അഞ്‌ജൈന പെക്ടോറിസ്‌ (Angina Pectoris)


 
 ഹൃദയത്തിന് ശക്തിയായി പ്രവര്‍ത്തിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ നെഞ്ചിന്റെ നടുഭാഗത്ത് മാറെല്ലിനു പുറകില്‍ മുകള്‍ഭാഗത്തോ, കീഴ്ഭാഗത്തോ ഞെരിക്കുന്ന തരത്തിലുളള വേദന അനുഭവപ്പെടുന്ന ഒരു രോഗമാണിത്. പ്രസ്തുത വേദന ചിലപ്പോള്‍ തോള്‍, ഭുജങ്ങള്‍, കൈകള്‍, നെഞ്ചിന്റെ പിന്‍ഭാഗം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നു. ശാരീരികക്ലേശം മുലം ഉണ്ടാകുന്നതും ഏതാനും നിമിഷം നീണ്ടുനില്‍ക്കുന്നതുമാണ് ഈ വേദന. ഹൃദയത്തിന്റെ വിശ്രമാവസ്ഥയില്‍ ഈ വേദന പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. ആഹാരം കഴിച്ചാല്‍ ഉടനേയും തണുപ്പുകാലങ്ങളിലും ഈ വേദന കുടുതലായി ഉണ്ടാകും. അമിതമായി പുകവലിക്കുന്നവരിലും ഇപ്രകാരമുളള വേദന അടിക്കടി ഉണ്ടാകാറുണ്ട്. ഉത്കണഠ, കോപം, അതുപോലുളള മാനസിക പിരിമുറുക്കങ്ങള്‍ എന്നിവ ഈ രോഗത്തിന് തീ കൊളുത്തുന്നു. ഹൃദ്രോഗികള്‍ക്കുളളില്‍ കൊഴുപ്പോ, രക്തക്കട്ടയോ വന്നടിയുന്നതിന്റെ ഫലമായി ധമനികള്‍ ഇടുങ്ങിപ്പോവുകയും രക്തസഞ്ചാരം ഭാഗികമായോ പുര്‍ണ്ണമായോ തടസ്സപ്പെടുകയും ചെയ്യുന്നു. എങ്കിലും സ്വസ്ഥമായിരിക്കുന്ന അവസരത്തില്‍ ഹൃദയത്തിന്റെ മന്ദഗതിയിലുളള പ്രവര്‍ത്തനത്തിനാവശ്യമുളള രക്തം അല്പമായിട്ടെങ്കിലും ഹൃദയത്തിനു കിട്ടുന്നു. എന്നാല്‍ കടുത്ത പ്രവൃത്തി എടുക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് കുടുതല്‍ രക്തം വേണം. ഇത്തരം രോഗബാധിതരില്‍ അത് കിട്ടാതെ വരികയും തുടര്‍ന്ന് ഹൃദയവേദന ആരംഭിക്കുകയും ചെയ്യുന്നു.

ഹൃദയസ്തംഭനം ( Heart Attack)



എല്ലാ പ്രായക്കാരേയും ഒരപോലെ ബാധിക്കാവുന്ന ഒരു രോഗമാണിതെങ്കിലും നാല്പതു വയസ്സു കഴിഞ്ഞവരിലാണ് ഈ രോഗം കുടുതലായും കാണപ്പെടുന്നത്. ഹൃദയപേശിളില്‍ രക്തം എത്തിച്ചു കൊടുക്കുന്ന രക്തധമനികളിലെ (കൊറോണറി ധമനി) രക്തപ്രവാഹത്തിനു തടസ്സം നേരിടുകയും തത്ഫലമായി ഹൃദയപേശികള്‍ക്ക് പോഷണവും പ്രാണവായുവും കിട്ടാതെ വരികയും തുടര്‍ന്ന് നിര്‍ജ്ജീവമായിത്തീരുകയും ചെയ്യുന്ന അവസ്ഥയാണിത്,ഹൃദയപേശികള്‍ക്ക് ശുദ്ധരക്തം നല്‍കുന്ന കൊറോണറി ധമനികളില്‍ കൊളസ്‌ട്രോള്‍ എന്ന കൊഴുപ്പു പദാര്‍ത്ഥം അടിയുന്നതിനാലോ, ധമനീഭിത്തി ഇടുങ്ങിപ്പോകുന്നതിനാലോ ആണ് ഹൂദയസ്തംഭനം സംദവിക്കുന്നത്. ശാരീരിക കാരണങ്ങള്‍ക്കു പുറമെ മാനസികമായ കാരണങ്ങളാലും ഹൂദയസതംഭനം ഉണ്ടാകാം.  വ്യക്തിത്വത്തിനേല്‍ക്കുന്ന മങ്ങലുകള്‍, സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങള്‍, വികാരം കടിച്ചമര്‍ത്തല്‍, മാനസിക സംഘട്ടനങ്ങള്‍ തുടങ്ങിയവ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. നാഡികള്‍, ഹോര്‍മോണുകള്‍
എന്നിവ വഴിയാണിതുണ്ടാവുക. ഇപ്രകാരം സംജാതമാകുന്ന കൊളസ്‌ട്രോള്‍ ഹൃദയപേശികള്‍ക്ക് ശുദ്ധരക്തം കൊണ്ടുവരുന്ന കൊറോണറി ധമനികളില്‍ ചെന്നെത്തുകയും അവ ധമനിയുടെ ഉള്‍വശങ്ങളില്‍ അടിഞ്ഞ് ധമനീഭിത്തിയുടെ വിസ്താരം കുറക്കുകയും രക്തത്തിന്റെ സുഗമമായ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത് ഹൃദയസ്തംഭനം ഉണ്ടാക്കുന്നു. ആഹാരരീതി, പുകവലി, വ്യഭിചാരം, അമിതവ്യായാമം, വ്യായാമമില്ലായ്മ തുടങ്ങിയവയും ഹൃദയസ്തംഭനത്തിന് കാരണമാകാറുണ്ട്.  


ലക്ഷണങ്ങള്‍

നെഞ്ചില്‍ പെട്ടെന്ന് വേദന ഉണ്ടാകുന്നു. ഇത്തരം വേദന നെഞ്ചിന്റെ മുന്‍ഭാഗത്തായിരിക്കും വ്യാപകമായി അനുഭവപ്പെടുന്നത്. അത് പ്രസരണസ്വഭാവമുളളതായിരിക്കും. രുഢവും നിരന്തരവുമായിരിക്കും. നെഞ്ച് ഞെരിഞ്ഞമരുന്നത് പോലെ തോന്നും. കഴുത്ത്, ഭുജങ്ങള്‍, ഇടതുകയ്യ് എന്നിവിടങ്ങളില്‍ വേദന കുടുതലായി അനുഭവപ്പെടും. ഉദരത്തില്‍ വായുവന്ന് നിറയും, ശ്വാസപ്നതംഭനം ഉണ്ടാകും. ഇതോടൊപ്പം അമിതമായ വിയര്‍പ്പ്, ഓക്കാനം, ഛര്‍ദ്ദി, നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, ബോധക്ഷയം ഇവ തുടങ്ങും. ഗുരുതരമായ രീതിയില്‍ രക്തസമ്മര്‍ദ്ദം താഴ്ന്ന് ശ്വാസവിമ്മിഷ്ടമുണ്ടായി മരണം സംഭവിക്കുന്നു.


ചികിത്സ

യവക്ഷാരഭസ്മം വിദാര്യാദി കഷായത്തില്‍ ചേര്‍ത്ത് കൊടുക്കുക. ഹൃദ്രോഗത്തിനു നിര്‍ദ്ദേശിച്ചിട്ടുളള എല്ലാ ചികിത്സയും പഥ്യക്രമവും ഇവിടെ യോജിപ്പിക്കാം.

ഹാര്‍ട്ട്‌ഫെയിലിയര്‍ ( Heart Failure)



രോഗങ്ങള്‍ മൂലമോ മറ്റു കാരണങ്ങളാലോ ഹൂദയത്തിന്റെ ശക്തി കുറയുവാനുളള സാദ്ധ്യത എറുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിക്കും നടത്തുന്നതിന് ഹൃദയം പരാജയപ്പെടുന്ന അവസ്ഥയാണ് ഹാര്‍ട്ട്‌ഫെയിലിയര്‍. കഠിനാദ്ധ്വാനം നടത്തുമ്പോള്‍ അത് ഹൃദയത്തിനു ഭാരമായി ഭവിക്കുന്നു. നെഞ്ചുവേദന, ശ്വാസം മുട്ടല്‍, കാലുകളില്‍ നീര്, ക്ഷീണം, വിളര്‍ച്ച, നെഞ്ചിടിപ്പ്, തലവേദന, തലകറക്കം എന്നീ ലക്ഷണങ്ങള്‍ ഈ രോഗം ബാധിച്ചവരില്‍ സാധാരണ കണ്ടുവരുന്നു.

ഹൃദയത്തിനുണ്ടാകുന്ന ക്ഷീണം രക്തചംക്രമണത്തിന്റെ വേഗത കുറയാനിടവരുത്തുന്നു. തന്മുലം രക്തം കാലുകളിലും ശ്വാസ കോശങ്ങളിലും കെട്ടിനില്‍ക്കുന്നു. ഇതു മൂലം വൃക്കകളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നു. തുടര്‍ന്ന് മൂത്രത്തിന്റെ ഉല്‍പാദനം കുറയുന്നു. ഇത് മറ്റു പല ഉപദ്രവങ്ങള്‍ക്കും കാരണമാകുന്നു. ശ്വാസകോശങ്ങളില്‍ ജലാംശം കെട്ടിനില്‍ക്കുന്നതിനാല്‍ ചുമ, ശ്വാസംമുട്ടല്‍, വലിവ് ഇവ ഉണ്ടാകുന്നു. വിശപ്പില്ലായ്മ, മലബന്ധം, മൂത്രത്തിത്തില്‍ ആല്‍ബുമിന്‍ പ്രത്യക്ഷപ്പെടുക, കരള്‍ വീക്കം തുടങ്ങിയ പല ലക്ഷണങ്ങളും കാണും.

ചികിത്സ

ശാരീരികവും, മാനസികവുമായ, വിശ്രമം, ഹൃദയത്തിന് പ്രചോദനം നല്‍കുന്ന അശങ്കുനാരിഷ്ടം വളരെ പ്രയോജനപ്പെടും. മുത്രംകുടുതല്‍ പോകുന്നതിനുളള ഔഷധം പുനര്‍ന്നവാസവം തുടര്‍ച്ചയായി രോഗശമനം വരുന്നതുവരെ നല്‍കണം. മലബന്ധം ഒഴിവാക്കി വായുക്ഷോഭം അകറ്റി വിശപ്പുണ്ടാകുന്നതിലേയ്ക്ക് അഭയാരിഷ്ടം ഉത്തമമാണ്. ലഘുവായതും കട്ടിയല്ലാത്തതുമായ ആഹാരങ്ങളും പൊടിയരിക്കഞ്ഞി (പാല്‍ ചേര്‍ത്തോ ചേര്‍ക്കാതെയോ) കഴിക്കാം. മാംസം, മുട്ട, ഗുരുത്വമുളള ആഹാരങ്ങള്‍ ഇവ ഒഴിവാക്കുന്നതാണ് നല്ല്ത്. കരിക്കിന്‍വെളളം, ബാര്‍ലി വെളളം, പഴച്ചാറുകള്‍, പ്രത്യേകിച്ചും മാതളപ്പഴച്ചാറ് എന്നിവയെല്ലാം ഉത്തമാഹാരങ്ങളാണ്. കറിയുപ്പിനുപകരം ഇന്തുപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. ഹൃദയധമനീ രോങ്ങേള്‍ക്കെല്ലാം ഇപ്പറഞ്ഞ ഔഷധങ്ങളും പഥ്യക്രമങ്ങളും അനുഷ്ഠിക്കാവുന്നതാണ്.